ഇസ്താംബുൾ: തുർക്കിയിലെ ഇസ്‌കന്ദറൂണിൽ പ്രവർത്തിച്ചിരുന്ന ഇന്ത്യൻ സൈന്യത്തിന്റെ മെഡിക്കൽ സംഘം തിരികെ ഇന്ത്യയിലേക്ക്. രക്ഷാപ്രവർത്തനങ്ങൾ അവസാനിച്ചത് കണക്കിലെടുത്താണ് മെഡിക്കൽ സേവനം അവസാനിപ്പിച്ച് സംഘം ഇന്ത്യയിലേക്ക് മടങ്ങുന്നത്. അത്യാഹിത പരിചരണ വിഭാഗവും ഓപ്പറേഷൻ തീയറ്ററുമടക്കം അത്യാധുനിക മെഡിക്കൽ സംവിധാനമാണ് താത്കാലികമായി തയ്യാറാക്കിയ ആശുപത്രിയിൽ ഇന്ത്യൻ സൈന്യം സജീകരിച്ചിരുന്നത്.
ദുരിതത്തിൽ നിന്നും കൈപിടിച്ചുയർത്തിയ ഇന്ത്യൻ സൈന്യത്തിന് ഹർഷാരവങ്ങളോടെയാണ് ഇസ്‌കന്ദറൂണിലെ ജനത യാത്ര അയയ്പ്പ് നൽകിയത്. വിമാനത്താവളത്തിലും സമാനമായ യാത്ര അയയ്പ്പ് ഇന്ത്യൻ സൈന്യത്തിന്റെ മെഡിക്കൽ വിഭാഗത്തിന് ലഭിച്ചു. കഴിഞ്ഞ ദിവസം ഇന്ത്യയിലേക്ക് തിരിച്ച ദേശീയ ദുരന്ത നിവാരണ സേനയിലെ അംഗങ്ങൾക്കും ഹൃദ്യമായ സ്വീകരണമാണ് ഇസ്താംബുൾ വിമാനത്താവളത്തിൽ തുർക്കിഷ് അധികൃതർ ഒരുക്കിയത്.
#OperationDost #IndianArmy Medical Facility at Iskenderun, Hatay, concluded their services amidst gratitude and applause from the locals. The team of 60 Para Field Hospital will be returning to #India after their selfless efforts in earthquake affected #Türkiye.@MEAIndia pic.twitter.com/KjoCn1lCz0
— ADG PI – INDIAN ARMY (@adgpi) February 19, 2023
തുർക്കി- സിറിയ ഭൂകമ്പത്തിൽ ഇതുവരെ 47,000 ൽ അധികം പേർ മരിച്ചതായി അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തുർക്കിയിൽ മാത്രം 41,000 ൽ അധികംപേർ മരണമടഞ്ഞു. സിറിയയിലെ കണക്ക് വ്യക്തമല്ലെങ്കിലും മരണ സംഖ്യ ഏകദേശം 6,500 ൽ അധികമായെന്നാണ് റിപ്പോർട്ടുകൾ. ഇരു രാജ്യങ്ങളിലുമായി 1,22,500 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
രക്ഷാദൗത്യങ്ങൾ അവസാനിപ്പിച്ച് വിദേശ രാജ്യങ്ങളിൽ നിന്നുള്ള മിക്ക സംഘങ്ങളും മടങ്ങി. യുഎന്നിന്റെ പ്രത്യേക സംഘം ദുരന്ത മേഖലയിൽ ക്യാമ്പ് ചെയ്ത് പ്രവർത്തിക്കുന്നുണ്ട്.
Comments