ന്യൂഡൽഹി: ഇന്ദിരാഗാന്ധി തന്റെ പിതാവ് ഡോ. കെ. സുബ്രഹ്‌മണ്യത്തെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. 1980-ൽ അധികാരത്തിൽ തിരിച്ചെത്തിയതിന് തൊട്ടുപിന്നാലെയാണ് ഇന്ദിര അദ്ദേഹത്തെ നീക്കിയത്. പിന്നീട് രാജീവ് ഗാന്ധിയുടെ കാലത്ത് അദ്ദേഹത്തെ മറികടന്ന് അദ്ദേഹത്തേക്കാൾ ജൂനിയറായ ഒരാൾ ക്യാബിനറ്റ് സെക്രട്ടറിയായി. വിദേശ സർവീസിൽ നിന്ന് രാഷ്‌ട്രീയത്തിലേക്കുള്ള തന്റെ യാത്രയെക്കുറിച്ച് പറയവെയാണ് ജയശങ്കർ ഇത് പറഞ്ഞത്.
2015 ജനുവരി മുതൽ 2018 ജനുവരി വരെ വിദേശകാര്യ സെക്രട്ടറിയായിരുന്ന ജയശങ്കർ. മുൻപ് ചൈനയിലും അമേരിക്കയിലും ഉൾപ്പെടെ പ്രധാന രാജ്യങ്ങളിൽ സ്ഥാനപതിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും പ്രമുഖ ദേശീയ സുരക്ഷാ തന്ത്രജ്ഞരിൽ ഒരാളായിരുന്ന കെ സുബ്രഹ്‌മണ്യം വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെ പിതാവാണ്. 2011-ലാണ് അദ്ദേഹം അന്തരിച്ചത്.
ഒരു ബ്യൂറോക്രാറ്റായിരുന്ന എന്റെ പിതാവ് സെക്രട്ടറിയായെങ്കിലും അദ്ദേഹത്തെ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി, ആ സമയത്ത്, 1979 ലെ ജനതാ സർക്കാരിലെ ഏറ്റവും പ്രായം കുറഞ്ഞ സെക്രട്ടറിയായി അദ്ദേഹം മാറി,’ ജയശങ്കർ പറഞ്ഞു.’1980-ൽ അദ്ദേഹം ഡിഫൻസ് പ്രൊഡക്ഷൻ സെക്രട്ടറിയായിരുന്നു. 1980-ൽ ഇന്ദിരാഗാന്ധി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, അവർ നീക്കം ചെയ്ത ആദ്യത്തെ സെക്രട്ടറി അദ്ദേഹമായിരുന്നു. ഏറ്റവും അറിവുള്ള വ്യക്തിയായിരുന്നു എന്നാണ് അദ്ദേഹത്തെ അറിയുന്നവർ പറയുന്നത്, ജയശങ്കർ കൂട്ടിച്ചേർത്തു.
തന്റെ പിതാവ് വളരെ നേരായ വ്യക്തിയായിരുന്നെന്നും അതാകാം വിരോധത്തിന് കാരണമെന്നും ജയശങ്കർ പറഞ്ഞു. പിന്നീട് ഒരിക്കലും പിതാവ് സെക്രട്ടറിയായില്ല. രാജീവ് ഗാന്ധിയുടെ കാലത്ത് അദ്ദേഹത്തെക്കാൾ ജൂനിയറായ ഒരാൾക്ക് വേണ്ടി അദ്ദേഹത്തെ മാറ്റിനിർത്തുകയായിരുന്നു. ഔദ്യോഗിക ജീവിതത്തെ കുറിച്ച് സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ജയശങ്കർ ഇത് വ്യക്തമാക്കിയത്.
Comments