ന്യൂ ദൽഹി : രാഹുൽ ഗാന്ധിയുടെ മുൻ ഗൺ മാൻ കെ എം ബൈജുവിനെ പുതിയ പുനഃ സംഘടനയിൽ എ ഐ സി സി അംഗമാക്കി.രാഹുലിന്റെ അടുത്ത ആളായ ഇയാളെ പ്രത്യേക താത്പര്യമെടുത്താണ് എ ഐ സി സി യിൽ പ്രതിഷ്ഠിച്ചത്. കോട്ടയം കൂരോപ്പട സ്വാദേശിയാണ്. രാഹുലുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ കേരളത്തില്‍ നിന്നുമുള്ള എഐസിസി പട്ടികയില്‍ ഇയാളെ ഉള്‍പ്പെടുത്താന്‍ വലിയ സമ്മർദ്ദം നടത്തിയിരുന്നു. കെ സുധാകരന്‍ പക്ഷത്തിന്റെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വാങ്ങുകയായിരുന്നുവെന്നാണ് വിവരം. ഇതേ തുടര്‍ന്നാണ് ഡല്‍ഹിയില്‍ നിന്ന് അവസാന പേരുകാരനായി ബൈജുവിനെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. ഡല്‍ഹിയില്‍ കോണ്‍ഗ്രസില്‍ കാലങ്ങളായി പ്രാദേശിക തലത്തിലടക്കം പ്രവർത്തിക്കുന്ന മലയാളികളെ തഴഞ്ഞാണ് ബൈജുവിനെ ലിസ്റ്റിൽ ഉൾപ്പെടുത്തിയത് .
കെ വി തോമസ് ,ഗുലാം നബി പ്രസാദ തുടങ്ങി നിരവധി പേര് പല അവസരങ്ങളിൽ കെ എം ബൈജുവിന്റെ അവിഹിതമായ സ്വാധീനത്തെ ക്കുറിച്ചു പരാമർശിച്ചിട്ടുണ്ട്. ഗുലാം നബി ആസാദ് രാജി വെച്ചപ്പോൾ ബൈജുവിനെതിരെ പ്രസ്താവന ഇറക്കിയിരുന്നു. രാഹുൽ ഗാന്ധിയുടെ ഓഫീസിലെ രാഷ്‌ട്രീയം നിയന്ത്രിക്കുന്നത് ചില സെക്യൂരിറ്റികൾ ആണെന്ന് അദ്ദേഹം പ്രസ്താവന നടത്തിയിരുന്നു.കേരളത്തിലെ സാധ്യത ഇല്ലാതായപ്പോൾ ഡൽഹിയിൽ നിന്ന് അവസാന പേരുകാരനായിട്ട് ബൈജുവിനെ പട്ടികയിൽ ഉൾപ്പെടുത്തുകയായിരുന്നു.
ഇതിനു മുൻപ് മുൻ കേരളാമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വീട്ടിലും ഓഫീസിലും അന്നത്തെ സെക്യൂരിറ്റി ഓഫീസറായിരുന്ന സലിം രാജിന് അവിഹിതമായ സ്വാധീനമുണ്ടെന്നുള്ള ആരോപണം ഉയർന്നിരുന്നു.
Comments