സുബി സുരേഷ് 25 ദിവസമായി ആശുപത്രിയിലായിരുന്നുവെന്ന്
പ്രതിശ്രുത വരൻ. സ്റ്റോൺ ഉണ്ടെന്നാണ് ആദ്യം കണ്ടെത്തിയത്. തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രക്തസമ്മർദ്ദത്തിലുണ്ടായ വ്യതിയാനം ആദ്യം മുതൽ പ്രശ്‌നമായിരുന്നു. അതിനാൽ നൽകിയ ചികിത്സകളോട് ശരീരം പ്രതീകരിച്ചില്ല.
കരൾ രോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നു രാവിലെയായിരുന്നു സുബിയുടെ അന്ത്യം. നാൽപ്പത്തിയൊന്നാം വയസിൽ ഒട്ടേറെ സ്വപ്നങ്ങൾ ബാക്കിവെച്ചാണ് താരം മടങ്ങിയത്.
ഫെബ്രുവരിയിൽ വിവാഹം നടക്കാൻ സാധ്യതയുണ്ടെന്ന് സുബി ചാനൽ പരിപാടിയിൽ പറഞ്ഞിരുന്നു. അറേഞ്ചേഡ് മാരേജിന് താത്പര്യമില്ലെന്നും പ്രണയിച്ച് തന്നെ കല്യാണം കഴിക്കാനാണ് താൻ ആഗ്രഹിക്കുന്നത്. ഒരാൾ തന്നെ വിവാഹം കഴിക്കണമെന്ന പറഞ്ഞ് കൂടെ കൂടെ കൂടിയിട്ടുണ്ട്. പുള്ളിക്കാരൻ ഫെബ്രുവരിയിൽ വിവാഹം കഴിക്കണം എന്ന് പറഞ്ഞുകൊണ്ടാണ് നടക്കുന്നത്. ഏഴുപവന്റെ താലി മാല വരെ ബുക്ക് ചെയ്തിട്ടുണ്ടെന്നും സുബി പരിപാടിക്കിടയിൽ സൂചിപ്പിച്ചിരുന്നു.
Comments