ഓണാട്ടുകരക്കാർക്ക് അസ്ത്രമെന്നത് ഒരായുധമല്ല. നാവിലൂടെ ഹൃദയത്തിലേക്ക് തുളച്ചുകയറുന്ന രുചിപ്പെരുമയുടെ സ്നേഹക്കൂട്ടാണ്.
കുതിരമൂട്ടിൽ കഞ്ഞിയുടെ ഒരു പ്രധാന വിഭവമാണ് അസ്ത്രം. പലവിധ പോഷകവസ്തുക്കൾ ചേർന്ന കൂട്ടുകറിയാണിത്. നടുധാന്യങ്ങളും പച്ചക്കറികളുമാണ് പ്രധാന ചേരുവകൾ. ഓണാട്ടുകരയുടെ രുചിവഴക്കങ്ങളിൽ അസ്ത്രത്തിന്റെ സ്ഥാനം അദ്വിതീയമാണ്. ‘കുതിരമൂട്ടിൽ കഞ്ഞി’ കുടിക്കാൻ ഭഗവതിയെത്തുമെന്ന വിശ്വാസം പ്രബലമാണ്.
അസ്ത്രം തയ്യാറാക്കുന്നവിധം
വൃത്തിയാക്കിയ ശേഷം ചെറിയ കഷണങ്ങളാക്കിയ ചേന, വെട്ടുചേമ്പ്, കാച്ചിൽ തുടങ്ങി നാട്ടുമ്പുറങ്ങളിലെ മണ്ണിൽ വളരുന്ന കിഴങ്ങുവർഗ്ഗങ്ങൾ ഏത്തക്ക, വെള്ളരിക്ക, പവലങ്ങ എന്നിവയ്‌ക്കൊപ്പം മഞ്ഞൾ പൊടി, മുളകുപൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് വേവിച്ചെടുക്കണം.
അതിനുശേഷം പച്ചമുളക്, ചെറിയഉള്ളി, വാളൻപുളി എന്നിവചേർത്ത് തിളപ്പിച്ചശേഷം പച്ചവെളിച്ചെണ്ണയിൽ കടുകു വറത്ത് താളിക്കണം. വാളൻ പുളിക്കു പകരം മാങ്ങയോ തൈരോ ഉപയോഗിക്കാം.
ഓണാട്ടുകരയിലെ അറിയപ്പെടുന്ന പ്രാദേശിക ചരിത്ര കാരനാണ് ഹരികുമാർ ഇളയിടം.’ചെട്ടികുളങ്ങര കുംഭഭരണി: ഓണാട്ടുകരയുടെ പൂരോത്സവം’ എന്ന പുസ്തകം രചിച്ചിട്ടുണ്ട്. Phone ; 9061108334















