പാരിസ്: അർജന്റീനൻ നായകൻ ലിയോണൽ മെസിയെ വർഷത്തെ മികച്ച താരാമായി ഫിഫ തിരഞ്ഞെടുത്തു. ഫ്രാൻസിന്റെ കിലിയൻ എംബാപ്പെയും കരിം ബെൻസെമയെയും പിന്നിലാക്കിയാണ് മെസിയുടെ പുരസ്‌കാര നേട്ടം. ഖത്തർ ലോകകപ്പിലെ മിന്നുന്ന പ്രകടനമാണ് മെസിയെ മുന്നിലെത്തിച്ചത്. സ്പാനിഷ് താരം അലെക്സിയ പുറ്റെല്ലസാണ് മികച്ച വനിതാ താരം.
ആകെ നാല് പുരസ്‌കാരങ്ങളാണ് അർജന്റീന സ്വന്തമാക്കിയത്. മികച്ച പരിശീലകനായി അർജന്റീനയുടെ ലയണൽ സ്‌കലോണി തിരഞ്ഞെടുക്കപ്പെട്ടു. അർജന്റീനയുടെ എമിലിയാനോ മാർട്ടിനെസാണ് മികച്ച ഗോൾകീപ്പർ. മികച്ച ആരാധകർക്കുള്ള പുരസ്‌കാരവും അർജന്റീനയ്‌ക്കാണ്.
ദേശീയ ടീമുകളുടെ ക്യാപ്റ്റൻമാർ എന്നിവർക്കൊപ്പം പൊതുജനങ്ങളും വോട്ട് ചെയ്താണ് ഫിഫ ബെസ്റ്റ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. ബ്രസീൽ ഇതിഹാസതാരം പെലെയെ അനുസ്മരിച്ചായിരുന്നു ചടങ്ങുകൾ ആരംഭിച്ചത്.
Comments