1921-ലെ മാപ്പിള കലാപത്തെ തുറന്നുകട്ടുന്ന പുഴ മുതൽ പുഴ വരെ എന്ന ചലച്ചിത്രം ജനശ്രദ്ധ നേടി, സംവിധയകൻ രാമസിംഹൻ തന്നെ ആസ്വാദകരുടെ കുറിപ്പുകൾ പങ്കുവെച്ചു. സിനിമ കണ്ടിറങ്ങിയവരുടെ അഭിപ്രയങ്ങളിൽ നിഴലിക്കുന്നത് ഒരു ജനതയുടെ മുഴുവൻ ആർത്തനാദമാണ്. കഴിഞ്ഞുപൊയ കാലത്തിന്റെ നേർ ചിത്രങ്ങളിലേക്ക് മിഴിതുറക്കുന്ന പുഴ മുതൽ പുഴ വരെ എന്ന ചലച്ചിത്രം മാപ്പിള കലാപത്തിന്റെ ശരിയുടെ കഥ അനാവരണം ചെയ്യുന്നതാണ്. അക്രമത്തിന്റെ ഇരകൾക്ക് വേണ്ടി വാദിക്കുന്ന ചിത്രത്തിന് ഇതിനോടകം തന്നെ കണ്ടിറങ്ങിയ നിരവധി പേർ തങ്ങളുടെതായ അവലോകനം നൽകി കഴിഞ്ഞു.
ചിത്രത്തെ പ്രക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. സർക്കാർ സ്‌പോൺസേർഡ് കെട്ടുകഥയിൽ സ്വയംപൊള്ളി നീറി നിൽക്കേണ്ടി വരുമായിരുന്ന ജനതയ്‌ക്ക് സത്യത്തിന്റെ നേർസാക്ഷ്യമായി ഉയർത്തികാട്ടാൻ സാധിക്കുന്ന ഈ ചലച്ചിത്രം കേരള ചരിത്രത്തിലെ തമസ്‌കരിക്കപ്പെട്ട് പോകുമായിരുന്നു ഏടിന്റെ കൃത്യവും സ്പഷ്ടവുമായ ചരിത്രം പറയുന്നു.ചിത്രം കണ്ടിറങ്ങിയ ആസ്വാദകരുടെ കുറിപ്പുകൾ പലതും ഇതിനോടകം തന്നെ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടി കഴിഞ്ഞു.
‘തീയറ്ററിൽ നിന്ന് ഇറങ്ങുന്ന ആൾകൂട്ടത്തിന് മുമ്പെങ്ങും ഇല്ലാത്ത നിശബ്ദത; പതിട്ടാണ്ടുകളോളം പലരും ശ്രമിച്ചിട്ടും സംഭവിക്കാത്തത് രാമ സിംഹന്റെ അഭ്രകാവ്യത്തിന് സാധിച്ചു.’
‘ഇല്ലാത്ത ഒരു ശത്രുവിനെ മുന്നിൽ നിർത്തി നരസിംഹന്റെ സിനിമയ്‌ക്ക് തടസ്സം നിന്നവർ ഇളിഭൃർ ആയിട്ടുണ്ട്. ഒരു പതിറ്റാണ്ടിനുള്ളിൽ മലയാളത്തിൽ ഇറങ്ങിയ സിനിമയെ വെല്ലുന്ന ഒരു സിനിമ തന്നെയാണ് പുഴ മുതൽ പുഴ വരെ. വേട്ടക്കാരുടെ ചരിത്രമാണ് ഈ സിനിമയിലൂടെ പൊളിഞ്ഞടുങ്ങുന്നത്.’
വളച്ചൊടിച്ച ചരിത്രത്തിന്റെ നേര് ചിത്രത്തിലൂടെ അനാവരണം ചെയ്യുമ്പോൾ നുണകളുടെ ചില്ലുകൊട്ടാരങ്ങൾ തകർന്നുവീഴുകയാണ്.
Comments