ഇസ്ലാമാബാദ്: തിങ്കളാഴ്ച തെക്ക് പടിഞ്ഞാറൻ പാകിസ്താനിലുണ്ടായ ചാവേർ ആക്രമണത്തിൽ ഒമ്പത് പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ബലൂചിസ്ഥാൻ പ്രവിശ്യയുടെ തലസ്ഥാനമായ ക്വറ്റയിലെ സിബി നഗരത്തിലാണ് ആക്രമണം നടന്നത്. ഇന്ന് രാവിലെ ഒരു ഇരുചക്രവാഹനത്തിലെത്തിയ ചാവേർ പോലീസ് ജീപ്പിലേക്ക് ഇടിച്ചകയറുകയായിരുന്നു എന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പാകിസ്താനിലെ പോലീസുകാരെ ലക്ഷ്യമിട്ടുകൊണ്ടുള്ള ഏറ്റവും പുതിയ ആക്രമണമാണിത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല. പാകിസ്താനിൽ ഭീകരാക്രമണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കർശനമായ നടപടി സ്വീകരിക്കാൻ സർക്കാർ തീരുമാനമെടുത്തിരുന്നു.
ഫെബ്രുവരി മാസത്തിൽ പാകിസ്താനിൽ ഐഇഡി പൊട്ടിത്തെറിച്ച് നാല് പേർ കൊല്ലപ്പെട്ടിരുന്നു. ബലൂചിസ്താൻ പ്രവശ്യയിലെ മാർക്കറ്റിനുള്ളിലെ ഒരു സൈക്കിളിലാണ് പൊട്ടിത്തെറിയുണ്ടായത്. ആക്രമണത്തെ തുടർന്ന് നാല് പേർ മരിക്കുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
Comments