തിരുവനന്തപുരം: വർക്കലയിലെ പാരാഗ്ലൈഡിംഗ് അപകടത്തിൽ മൂന്ന് പേർ അറസ്റ്റിൽ. പാരാഗ്ലൈഡിംഗ് ട്രെയിനർ സന്ദീപ്, കമ്പനി ജീവനക്കാരായ ശ്രേയസ്, പ്രഭുദേവ് എന്നിവരാണ് അറസ്റ്റിലായത്. പാരാഗ്ലൈഡിംഗ് കമ്പനി ഫ്‌ളൈ അഡ്വഞ്ചേഴ്സ് സ്പോർട് പ്രൈവറ്റ് ലിമിറ്റഡിനെതിരെയും കമ്പനിക്കെതിരെയും കേസെടുത്തു. കമ്പനി ഉടമകൾ ഒളിവിലാണെന്നും പോലീസ് പറഞ്ഞു. മനപൂർവമല്ലാത്ത നരഹത്യാശ്രമത്തിനാണ് കേസെടുത്തു. കമ്പനിക്ക് ലൈസൻസില്ലാതെയാണ് പ്രവർത്തിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു.
കേസന്വേഷണം അട്ടിമറിക്കാൻ ശ്രമം നടന്നതായും സംശയം ഉയർന്നിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റ കോയമ്പത്തൂർ സ്വദേശിയായ പവിത്രയിൽ നിന്ന് പാരാഗ്ലൈഡ് ജീവനക്കാർ സ്റ്റാമ്പ് ഒട്ടിച്ച വെള്ള പേപ്പറിൽ ഒപ്പിട്ടു വാങ്ങിയിരുന്നു. ആശുപത്രി ജീവനക്കാരിയെന്ന വ്യാജേന എത്തിയാണ് ഒപ്പിട്ടു വാങ്ങിയതെന്നാണ് സംശയം.
അറസ്റ്റിലായ പാരാഗ്ലൈഡിംഗ് ട്രെയിനർ സന്ദീപ് ഉത്തരാഖണ്ഡ് സ്വദേശിയാണ്. പാരാഗ്ലൈഡിംഗ് നടത്തിയ കമ്പനിയുടെ പ്രവർത്തനങ്ങളിൽ ദുരൂഹതകളുണ്ടെന്നും പോലീസ് പറഞ്ഞു. ഹൈ മാസ്റ്റ് ലൈറ്റുള്ള സ്ഥലത്ത് പാരാഗ്ലൈഡിംഗിന് അനുമതിയുണ്ടോയെന്നും അന്വോഷിക്കണമെന്നും പോലീസ് വ്യക്തമാക്കി.
വർക്കല പാപനാശത്ത് ഇന്നലെയാണ് പാരാഗ്ലൈഡിംഗിനിടെ അപകടം ഉണ്ടായത്. ഹൈമാസ്റ്റ് ലൈറ്റിൽ പാരാ ഗ്ലൈഡിംഗ് നടത്തുന്നതിനിടെ ട്രെയിനറും പെൺകുട്ടിയും കുടുങ്ങുകയായിരുന്നു. ഇവരെ മണിക്കൂറുകളോളം പണിപ്പെട്ടാണ് രക്ഷപ്പെടുത്തിയത്. ഇൻസ്ട്രക്ടറും കോയമ്പത്തൂർ സ്വദേശിയായ യുവതിയുമാണ്
Comments