തിരുവനന്തപുരം: സ്വപ്നയുടെ ആരോപണങ്ങൾക്ക് ഉരുണ്ടു കളിച്ചുള്ള മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. വിജേഷ് പിള്ള എന്നൊരാളെ അറിയില്ല. കണ്ണൂരിൽ പിള്ളമാരില്ല എന്നാണ് സിപിഎം നേതാവിന്റെ ഉത്തരം. രാവിലെ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി.
‘കണ്ണൂർ ജില്ലയിൽ പിള്ളമാരില്ല. വിജേഷ് പിള്ളയെ അറിയില്ല. സ്വപ്നയ്‌ക്കെതിരെ സാധ്യമായ നിയമനടപടികളെല്ലാം സ്വീകരിക്കും. ആയിരം തവണ കേസ് കൊടുക്കും. ആരോപണങ്ങളിൽ ചൂളിപോകില്ല, ജാഥയെ തടയാനാകില്ല. ആരോപണങ്ങളിൽ തളരില്ല. ജാഥകൂടുതൽ ഗംഭീരമാകുമെന്നും ആരോപണങ്ങൾക്ക് പിന്നിൽ രാഷിട്രിയമാണെന്നും’- എം.വി ഗോവിന്ദൻ പറഞ്ഞു.
അതേസമയം, സ്വപ്ന സുരേഷിന്റെ ആരോപണങ്ങളെ തള്ളി വിജേഷ് പിള്ളയും രംഗത്തെത്തി. സ്വപ്നയുമായി ബെംഗളൂരിൽ ചർച്ച നടത്തിയിരുന്നു. സ്വർണ്ണക്കടത്ത് വിഷയത്തിലല്ല സംസാരിച്ചതെന്നും ഒരു ഒടിടി നിർമ്മാണവുമായി ബന്ധപ്പെട്ട ചർച്ചയ്‌ക്കാണ് പോയതെന്നുമാണ് വിജേഷിന്റെ ന്യായീകരണം.
Comments