ദിസ്പൂർ: അസമിലെ കാസിരംഗ നാഷണൽ പാർക്ക് സന്ദർശിക്കാനൊരുങ്ങി രാഷ്ട്രപതി ദ്രൗപദി മുർമു. ഏപ്രിൽ 7-ന് നടക്കുന്ന എലിഫന്റ് ഫെസ്റ്റിവലിലും
രാഷ്‌ട്രപതി പങ്കെടുക്കും. തുടർന്ന് ജീപ്പ് സഫാരിയിലും ആന സഫാരിയിലും പങ്കെടുത്തേക്കുമെന്ന് നാഷണൽ പാർക്ക് ഉദ്യോഗസ്ഥനായ ജതീന്ദ്ര ശർമ്മ പറഞ്ഞു.
സന്ദർശനത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. ഉന്നതതല യോഗത്തിന് ശേഷമേ വേദികൾ തീരുമാനിക്കൂ എന്നും ജതീന്ദ്ര ശർമ്മ പറഞ്ഞു.
കാസിരംഗ ദേശീയോദ്യാനം 1974-ലാണ് രൂപീകരിച്ചത്. വംശനാശ ഭീഷണി നേരിടുന്ന ഒറ്റക്കൊമ്പൻ കാണ്ടാമൃഗത്തിന്റെ വാസസ്ഥലം എന്ന നിലയിൽ കാസിരംഗ ലോകപ്രസിദ്ധമാണ്. ലോകത്താകെയുള്ള കാണ്ടാമൃഗങ്ങളിൽ മൂന്നിൽ രണ്ടു ഭാഗവും ഇവിടെ കാണപ്പെടുന്നു. 1905-ൽ റിസർവ് ഫോറസ്‌ററ് ആയും 1974-ൽ ദേശീയോദ്യാനമായും 2006-ൽ ടൈഗർ റിസർവായും പ്രഖ്യാപിക്കപ്പെട്ടു. 1985-ൽ ലോകപൈതൃകപ്പട്ടികയിലും ഈ ദേശീയോദ്യാനം ഇടം നേടിയിട്ടുണ്ട്.
Comments