ന്യൂഡൽഹി: നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കെതിരായ കേസുകളിലെ പ്രോസിക്യൂഷൻ അനുമതി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉടൻ നൽകും. രജിസ്റ്റർ ചെയ്ത വിവിധ കേസുകളിൽ മാർച്ച് മാസം അവസാനത്തോടെ എൻഐഎ കുറ്റപത്രം സമർപ്പിക്കും.
ഇസ്ലാമിക് സ്റ്റേറ്റിലേക്ക് ചേരാൻ യുവാക്കളെ പ്രേരിപ്പിക്കുകയും റിക്രൂട്ട് ചെയ്യുന്നതിന് പോപ്പുലർ ഫ്രണ്ട് നേതാക്കൾ രഹസ്യപ്രചരണം നടത്തിയെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. ഇതിനായി ഗൾഫ് രാജ്യങ്ങളിൽ നിന്നും നേതാക്കൾ വ്യാപകമായി ഫണ്ട് ശേഖരണം നടത്തിയതിന്റെ തെളിവുകൾ ലഭിച്ചതായി അന്വേഷണ ഏജൻസികൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പ്രോസിക്യൂഷൻ അനുമതി തേടി എൻഐഎ നൽകിയ അപേക്ഷ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ രണ്ടംഗ സമിതി പരിശോധിച്ചുവരികയാണ്. പ്രോസിക്യൂഷൻ അനുമതി നൽകുന്നതിന് മുൻപായി സമിതി നൽകുന്ന റിപ്പോർട്ടും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരിഗണിക്കേണ്ടതുണ്ട്. അറസ്റ്റ് രേഖപ്പെടുത്തി 180 ദിവസത്തിനകം കുറ്റപത്രം നൽകണമെന്ന് യുഎപിഎ നിയമത്തിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്.
Comments