വാഷിംഗ്ടൺ: മൂന്ന് വയസ്സുകാരിയുടെ കൈയ്യിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് നാലുവയസുകാരി മരിച്ചു. ഞായറാഴ്ച രാത്രി അമേരിക്കയിലെ ടെക്സാസിലാണ് സംഭവം നടന്നത്. ലോഡുചെയ്ത സെമി-ഓട്ടോമാറ്റിക് തോക്കുപയോഗിച്ച് കളി ക്കുന്നതിനിടയിലായിരുന്നു അപകടം.
വീട്ടിലെ മുതിർന്നവർ അപ്പാർട്ടുമെന്റിലെ പുറത്തായിരുന്നു. ഈ സമയത്ത് റൂമിൽ കളിക്കുകയായിരുന്നു കുട്ടികൾ. വെടിയൊച്ച കേട്ട് വീട്ടുകാര്‍ മുറിയിലേക്കെത്തിയപ്പോഴാണ് നാലു വയസ്സുകാരി വെടിയേറ്റ് കിടക്കുന്നത് കണ്ടത്. ഉടൻ തന്ന, കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പോലീസ്. അശ്രദ്ധമായ രീതിയിൽ തോക്ക് സൂക്ഷിച്ചതിന് മാതാപിതാക്കൾക്കെതിരെ കേസെടുക്കസാൻ സാധ്യതയുണ്ട്. കഴിഞ്ഞ ജനുവരിയിലും സമാനമായ സംഭവം അമേരിക്കയിൽ നടന്നിരുന്നു. ആറുവയസ്സുകാരൻ തന്റെ അദ്ധ്യാരകനെ വെടിവെച്ച് വീഴ്‌ത്തുകയായിരുന്നു. സ്കൂൾ അദ്ധ്യാപകൻ അപകടാവസ്ഥ തരണം ചെയ്കത് വരികയാണ്.
Comments