പെറുവിയൻ മരുഭൂമിയിൽ 200 ചതുരശ്ര മൈലിൽ പരന്നുകിടക്കുന്നത് പുരാതന ലോകത്തിന്റെ നിധിയാണ് . പെറുവിലെ വൻ കുന്നുകളിൽ കൊത്തിവച്ച നൂറുകണക്കിന് ചിത്രങ്ങൾ ഗവേഷക സംഘം കണ്ടെത്തി . നൂറ്റാണ്ടുകൾക്ക് മുൻപ് ആദിമമനുഷ്യർ പ്രാർത്ഥിക്കാനായി ഉപയോഗിച്ചിരുന്നെന്ന് കരുതുന്നവയാണിത് .
ഭീമാകാരമായ “ജിയോഗ്ലിഫുകൾ”, പാറകളിലാണ് കൊത്തിയെടുത്തിരിക്കുന്നത്. ഭൂമിയിൽ കാണപ്പെടുന്ന പല ജീവികളും ഇതിൽ ചിത്രങ്ങളായുണ്ട് . പലതും കൂറ്റൻ രൂപങ്ങളാണ് . മറ്റു ചിലത് ജ്യാമിതീയ രൂപങ്ങളാണ് . ചിലന്തി, പൂച്ച , ഹമ്മിംഗ്ബേർഡ്, കള്ളിച്ചെടി, ലാമ, പുഷ്പം, തുടങ്ങിയവയാണ് പാറകളിൽ കൊത്തിവച്ചിരിക്കുന്നത് . പെറുവിലെ തെക്കൻ തീരത്തെ വരണ്ട കാലാവസ്ഥ കാരണമാണ് ഈ ജിയോഗ്ലിഫുകൾ നിരവധി നൂറ്റാണ്ടുകളായി നിലനിൽക്കുന്നത് .
ഡ്രോണുകൾ പോലെയുള്ള സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് പുരാവസ്തു ഗവേഷകർ ഇവ കണ്ടെത്തിയത് . കാരണം ഈ ഭീമാകാരമായ ചിത്രങ്ങൾ ആകാശത്ത് നിന്ന് മാത്രമേ പൂർണ്ണമായി കാണാൻ കഴിയൂ. കൂടുതൽ ജിയോഗ്ലിഫുകൾ കണ്ടെത്താനും അവ നിർമ്മിച്ച ആളുകളെക്കുറിച്ചുള്ള സൂചനകൾ തേടാനും ഗവേഷകർ ശ്രമിക്കുന്നുമുണ്ട് .
100 BCE നും 800 CE നും ഇടയിൽ പെറുവിലെ വരണ്ട തെക്കൻ തീരത്ത് മരുപ്പച്ചകളിൽ താമസിച്ചിരുന്ന മത്സ്യത്തൊഴിലാളികളും കർഷകരുമായിരുന്നു നാസ്ക (നാസ്ക). അവർ കൊത്തിയെടുത്ത ചിത്രങ്ങളും വരകളും ശരിക്കും വലുതാണ്. ഹമ്മിംഗ് ബേർഡിന് പോലും ഏകദേശം 300 അടി നീളമുണ്ട് .
വെള്ളത്തിനും ഫലഭൂയിഷ്ഠതയ്‌ക്കും വേണ്ടി തങ്ങളുടെ ദൈവങ്ങളോട് പ്രാർത്ഥിക്കാനുള്ള ഒരു മാർഗമായാണ് നാസ്‌ക ജിയോഗ്ലിഫുകൾ സൃഷ്ടിച്ചതെന്ന് പുരാവസ്തു ഗവേഷകർ പറയുന്നു . കുന്നിൻചെരിവുകളിൽ ചരിഞ്ഞുകിടക്കുന്ന രീതിയിലും ജിയോഗ്ലിഫുകൾ കണ്ടെത്തി . സമീപ വർഷങ്ങളിൽ, ഡ്രോണുകൾ ഉപയോഗിച്ച് പാൽപയിലും ജിയോഗ്ലിഫുകൾ കണ്ടെത്തിയിരുന്നു .
Comments