തിരുവനന്തപുരം: തുര്‍ക്കി, സിറിയ ഭൂകമ്പ ദുരിതാശ്വാസത്തിന് ധനസഹായം അനുവദിച്ച് കേരള സർക്കാർ. സഹായമായി കേരളം 10 കോടി രൂപ അനുവദിച്ചുവെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. ഭൂകമ്പബാധിതരായ തുർക്കി ജനതയെ സഹായിക്കാൻ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചിരുന്നതാണ് ഈ തുക. തുക തുർക്കിക്ക് കൈമാറാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം അനുമതിയും നൽകിയിരുന്നു.
അതേസമയം, ബ്രഹ്മപുരം വിഷയത്തിൽ കൊച്ചി കോര്‍പ്പറേഷന് ദേശീയ ഹരിത ട്രിബ്യൂണല്‍ 100 കോടി രൂപ പിഴ ചുമത്തി. ഒരു മാസത്തിനുള്ളില്‍ പിഴയടക്കാനാണ് ഉത്തരവ്. സംസ്ഥാന സര്‍ക്കാരിന് അതിനിശിതമായ ഭാഷയിലാണ് ഉത്തരവില്‍ വിമര്‍ശനമുള്ളത്. തീപ്പിടിത്തമുണ്ടായപ്പോള്‍ നടപടികള്‍ സ്വീകരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് ട്രിബ്യൂണല്‍ പറഞ്ഞു.
ഉത്തരവാദിത്വത്തിൽ നിന്നും സര്‍ക്കാരിനും കോര്‍പ്പറേഷനും ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നും ദേശീയ ഹരിത ട്രിബ്യൂണല്‍ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. കൊച്ചിലെ മാലിന്യവുമായും ബ്രഹ്മപുരം പ്ലാന്റുമായും ബന്ധപ്പെട്ട് നേരത്തെ ട്രിബ്യൂണല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാൽ ഇതൊന്നും സർക്കാർ മുഖവിലയ്‌ക്കെടുത്തില്ല. വേണ്ടിവന്നാല്‍ 500 കോടി രൂപ പിഴ ചുമത്തുമെന്നും എ.കെ. ഗോയലിന്റെ അദ്ധ്യക്ഷതയിലുള്ള ബെഞ്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു.
Comments