ന്യൂഡൽഹി : ഛത്തീസ്ഗഡിലെ ആകെയുള്ള 1,170 റൂട്ട് കിലോമീറ്റർ ബ്രോഡ് ഗേജ് നെറ്റവർക്കും വൈദ്യുതീകരിച്ചതായി റെയിൽവേ മന്ത്രാലയം അറിയിച്ചു. 2030-ഓടെ സീറോ കാർബൺ ബഹിർഗമനം കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് റെയിൽവേ മന്ത്രാലയം സംസ്ഥാനത്ത് വൈദ്യൂതീകരണം നടപ്പിലാക്കിയ്ത്.
സംസ്ഥാനത്ത് റെയിൽവേ വൈദ്യുതീകരിച്ചതോടെ പ്രവർത്തനങ്ങളുടെ ചിലവ് കുറയുകയും ചെയ്യും. കൂടാതെ, ഊർജ്ജ ക്ഷമതയും പരിസ്ഥിതി സൗഹാർദ്ദവുമുള്ള ഗതാഗത അന്തരീക്ഷം സൃഷ്ടിക്കപെടുകയും ചെയ്യും. കാർഷിക ഉത്പന്നങ്ങൾ,ധാതുക്കൾ, മറ്റ് ചരക്കുകൾ എന്നിവ മറ്റ് രാജ്യങ്ങളിലേക്ക് കൊണ്ടുപോകുന്നതിൽ റെയിൽവേ പ്രധാന പങ്കാണ് വഹിക്കുന്നത്. രാജ്യത്ത് ഏറ്റവുമധികം ചരക്ക് കയറ്റമതിയും ഇറക്കുമതിയും നടത്തുന്നത് ഛത്തീസ്ഗഡാണ്.
ബിലാസ്പൂർ, റായ്പൂർ, ദുർഗ്, കോർബ എന്നിവയാണ് സംസ്ഥാനത്ത് പ്രധാന റെയിൽവേ സ്റ്റേഷനുകൾ. ജഗദ്ൽപൂർ, ഛത്തീസ്ഗഡ്,സമന്ത, കലിംഗ ഉത്കൽ എന്നിവയാണ് ഛത്തസീഗഡിലെ പ്രധാനപ്പെട്ട എക്സ്പ്രസുകൾ. ഇവ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രധാന നഗരങ്ങളിലേയ്ക്കും സൗകര്യപ്രദമായ കണ്ക്ടിവിറ്റി നൽകുന്നു.
Comments