സോൾ: വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തി ഉത്തര കൊറിയ. ഉപദ്വീപിന്റെ കിഴക്കൻ തീരത്ത് മിസൈൽ വിക്ഷേപിച്ചത്. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച് നടത്തിയ മിസൈൽ പരീക്ഷണത്തിനെതിരെ ജപ്പാനും ദക്ഷിണ കൊറിയയും രംഗത്തുവന്നു.
ഉത്തരകൊറിയയുടെ മിസൈൽ വിക്ഷേപണം യുഎൻ സുരക്ഷാ പ്രമേയങ്ങളുടെ ലംഘനമാണെന്ന് ജപ്പാനും ദക്ഷിണ കൊറിയയും അപലപിച്ചു. ഉത്തര കൊറിയയുടെ ആവർത്തിച്ചുളള മിസൈൽ പരീക്ഷണം ജപ്പാന്റെ സുരക്ഷയ്ക്കും സമാധാനത്തിനും ഭീക്ഷണിയാണെന്നും ജപ്പാൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
അമേരിക്കയ്ക്കെതിരെ പോരാടാൻ 80,000 ത്തോളം പൗരന്മാർ സൈന്യത്തിൽ ചേർന്നതായി നോർത്ത് കൊറിയൻ സൈനിക വൃത്തങ്ങൾ പ്രസ്താവന നടത്തിയതിന്റെ അടുത്ത ദിവസം തന്നെയാണ് ഇത്തരത്തിലുള്ള മിസൈൽ പരീക്ഷണം.
Comments