യുട്യൂബ് ചാനൽ കൈകാര്യം ചെയ്ത ടീം തന്നെയും കുടുംബത്തിനെയും ചതിച്ച് കഥ തുറന്നുപറഞ്ഞ് യുവനടിയും അവതാരകയുമായ മീനാക്ഷി അനൂപ്. പുതുതായി ആരംബിച്ച് യുട്യൂബ് ചാനലിലൂടെയാണ് നടിയും കുടുംബവും ദുരനുഭവം വെളിപ്പെടുത്തിയത്.
യുട്യൂബ് ചാനൽ കൈകാര്യം ചെയ്തിരുന്നവർ വരുമാനത്തിന്റെ നല്ലൊരു പങ്കും സ്വന്തമാക്കി. തന്റെ ചാനലിന ലഭിച്ച പ്‌ളേ ബട്ടൺ പോലും തങ്ങൾളെ ഏ്ൽപ്പിച്ചില്ലെന്ന് മീനാക്ഷി പറയുന്നു.
‘മീനാക്ഷി അനൂപ് എന്ന പേരിലായിരുന്നു യുട്യൂബ് ചാനൽ.
ചാനൽ തുടങ്ങാമെന്ന് പറഞ്ഞ് ഒരു ടീം തങ്ങളെ ഇങ്ങോട്ട് സമീപിക്കുകയായിരുന്നു. അവർ തന്നെയാണ് ഇ- മെയിൽ ഐഡിയും പാസ്വേർഡും ക്രിയേറ്റ് ചെയ്തത്. അവർ തന്നെയാണ് എല്ലാം മാനേജ് ചെയ്തതും. രണ്ട് ലക്ഷത്തോളം സബ്‌സ്‌ക്രൈബേഴ്‌സും ഉണ്ടായിരുന്നു. ചാനൽ വരുമാനത്തിന്റെ നല്ലൊരു പങ്കും അവർ തന്നെയാണ് കൈക്കലാക്കി.
അവർ തന്നെ മുൻകൈ എടുത്താണ് വീഡിയോ എഡിറ്റ് ചെയ്ത് അപ്പ്ലോഡ് ചെയ്തിരുന്നത്. തന്റെ പേരിൽ ലഭിച്ച പ്‌ളേ ബട്ടൺ ആക്രിക്കടയിൽ കൊടുത്ത് പണമാക്കിയോ എന്നറിയില്ല’- മീനാക്ഷി വിഷമത്തോടെ പറയുന്നു. ഇത് സംബന്ധിച്ച് കോട്ടയം എസ് പിയ്‌ക്ക് പരാതി നൽകിയിരിക്കുകയാണെന്ന് മീനാക്ഷിയുടെ പിതാവ് അനൂപ് പറഞ്ഞു.
Comments