കാടിറങ്ങിയ കരിവീരന്മാർ - കൊലകൊല്ലിയുടെ കഥ
Monday, May 29 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

കാടിറങ്ങിയ കരിവീരന്മാർ – കൊലകൊല്ലിയുടെ കഥ

Janam Web Desk by Janam Web Desk
Mar 20, 2023, 08:21 pm IST
A A

ഭാഗം ഒന്ന്
വൈക്കത്തു തിരുനീലകണ്ഠന്‍, കിടങ്ങൂര്‍ കണ്ടങ്കോരന്‍, കോന്നിയില്‍ കൊച്ചയ്യപ്പന്‍, ആവണാമനയ്‌ക്കല്‍ ഗോപാലന്‍, കൊട്ടാരക്കര ചന്ദ്രശേഖരന്‍, ആറന്മുള വലിയ ബാലകൃഷ്ണന്‍, പന്തളം നീലകണ്ഠന്‍, തിരുവട്ടാറ്റാദികേശവന്‍ എന്നിങ്ങിനെ കേട്ടാലും കേട്ടാലും മതിവരാത്ത ഐതീഹ്യമാലയിലെ ആനക്കഥകൾ ആവോളം ആസ്വദിച്ചവരാണ് മലയാളികൾ. കൂടാതെ ഗുരുവായൂർ കേശവനും നമുക്ക് വികാരമായിരുന്നു. പക്ഷെ കാടിറങ്ങി വന്നു മനുഷ്യനോട് യുദ്ധം പ്രഖ്യാപിച്ച ഒറ്റയാന്മാരെ കണ്ടു ഭയന്നോടുകയാണ് ഇന്ന് മലയാളികൾ.
സ്‌നേഹത്തിന്റെയും കടപ്പാടിന്റെയും നന്മയുടെയും അനശ്വരപ്രതീകങ്ങളായിരുന്ന ഐതീഹ്യമാലയിലെ ആനകളെങ്കിൽ ചോരക്കൊതിയന്മാരാണ് ഇന്നത്തെ ഒറ്റയാന്മാരിൽ പലരും. സമീപകാലത്ത് കാടിറങ്ങി വന്ന് വർത്തയിലിടം നേടിയ കരിവീരന്മാരെ പരിചയപ്പെടുത്തുന്ന പരമ്പരയാണിത്

കൊലകൊല്ലിയുടെ കഥ..
ആധുനിക കാലത്ത് കാടിറങ്ങിയ ഒറ്റയാന്മാരുടെ ചരിത്രമെഴുതിയാൽ അതിലെ ഒന്നാം പേരുകാരൻ കൊലകൊല്ലിയാണ് . തിരുവനതപുരം ജില്ലയുടെ കിഴക്കൻ മേഖലയായിരുന്നു ഇവന്റെ വിഹാര രംഗം.പേപ്പാറ കോട്ടൂർ ഫോറെസ്റ്റ് റേഞ്ചിലെ ഏറ്റവും ആക്രമണകാരിയായ കാട്ടാനയായിരുന്നു കൊലകൊല്ലി. 2006 നു മുൻപ് 10 -12 വർഷം കൊണ്ട് പൊടിയക്കാല, ചാത്തനാട്, കല്ലുപാറ വനമേഖലയിലിൽ നടന്നിട്ടുള്ള പന്ത്രണ്ടോളം കൊലപാതകങ്ങളിൽ ഇവനാണ് പ്രതി. കാട്ടിലെ മറ്റാനക്കൂട്ടങ്ങളിൽ നിന്ന് ഒറ്റപ്പെട്ടുപോയ ആ സഹ്യന്റെ മകൻ ഇടയ്‌ക്കിടെ മലയിറങ്ങി ഊരുകളിൽ എത്തുമായിരുന്നു. ആദ്യമൊക്കെ കുംഭം മീനം മാസങ്ങളിൽ ഉൾക്കാടുകൾ ഉണങ്ങിക്കരിയുമ്പോളായിരുന്നു അവന്റെ നാടുകാണൽ. അഗസ്ത്യകൂടത്തിലെ മഴക്കാടുകളിൽ പ്ലാവുകൾ ധാരാളമുണ്ട്. അവയിൽ വിളഞ്ഞിരുന്ന മാധുര്യവും മണവുമേറിയ ചക്കപ്പഴങ്ങളായിരുന്നു ആ കൂട്ടം തെറ്റിയ കൊമ്പന്റെ ലക്‌ഷ്യം. ആ ചക്കപ്രിയന് കാണിക്കാർ നല്ലൊരു പേരിട്ടു. `ചക്കമാടൻ ‘.

ആദ്യമൊക്കെ വലിയ ഉപദ്രവങ്ങൾ ഉണ്ടാക്കാതെ കിട്ടിയ ചക്കകളും തിന്ന് ഏതാനും ദിവസം നാടുകണ്ട്‌ അവൻ മടങ്ങുമായിരുന്നു. അക്കാലത്ത് മറ്റെല്ലായിടത്തു മെന്നപോലെ അഗസ്ത്യ വനം ബയോളജിക്കൽ പാർക്കിന്റെ പലഭാഗങ്ങളിലും വാറ്റുകാർ താവളമുറപ്പിച്ചിരുന്നു. അവർ ധാരളം കോട കലക്കി വെക്കുമായിരുന്നു. ഉൾക്കാട്ടിലെ തിളയ്‌ക്കുന്ന കത്തിരി വെയിലിൽ ദാഹിച്ചു വലഞ്ഞാണ് ആ കൊമ്പൻ നാട്ടിലേക്കിറങ്ങുക. അതിലൊരിക്കൽ അവൻ ദാഹജലമെന്നു കരുതി വാറ്റുകാരുടെ കോട രുചിച്ചു നോക്കി. പാകമായ ചാരായവും അവനു കിട്ടിയിട്ടുണ്ടാകാം. ആ ദ്രാവകങ്ങളുടെ മത്ത് പിടിപ്പിക്കുന്ന വീര്യം പിന്നെ അവനൊരു ഹരമായി. അടിച്ചു പൂസായി ഊരിലേക്കിറങ്ങിയ അവൻ പതിവുപോലെ ചക്കപ്പഴം തേടി നടന്നു. പക്ഷെ ഇത്തവണ ചക്ക മാത്രമല്ല പ്ലാവ് ഒന്നടങ്കം അവൻ പിഴുതെടുത്തു. പിന്നെ ചീനി തെങ്ങ് കവുങ്ങ് വാഴ എന്നുവേണ്ട കണ്ണിൽ കണ്ടതൊക്കെ നശിപ്പിക്കാൻ തുടങ്ങി. തങ്ങളുടെ കോട പാകമാകുമ്പോൾ ഏതൊരു എക്സൈസ് കാരനെക്കാളും കൃത്യതയോടെ എത്തുകയും കുറെയൊക്കെ കുടിച്ച ശേഷം വാറ്റുപകരണങ്ങൾ അടക്കം നശിപ്പിക്കുകയും ചെയ്തുപോന്ന ആ ചക്കമാടൻ കാട്ടിലെ കള്ളവാറ്റുകാരുടെ കണ്ണിലെ കരടായി മാറി .അവനെ ചതിയിൽ വീഴ്‌ത്താനായി പിന്നെ അവരുടെ ശ്രമം. നഞ്ചു കലക്കിയ കോടയും വിഷം കലക്കിയ ചാരായവും തോട്ട നിറച്ച ശർക്കരയും എന്നുവേണ്ട പറ്റുന്ന എല്ലാ ചതിയും മനുഷ്യർ പുറത്തെടുത്തു. എന്നാൽ അവനെ വേട്ടയാടാൻ ചെന്ന ഏതൊരു മനുഷ്യനെക്കാളും ബുദ്ധിശക്തി ചക്കമാടനുണ്ടായിരുന്നു. ഇത്തരം കെണിയിലൊന്നും അവൻ വീണില്ല എന്ന് മാത്രമല്ല ,ആ വെച്ച കെണിയൊക്കെ മറ്റൊരാനക്കും ദോഷമില്ലാത്ത വിധം അവൻ നശിപ്പിച്ചു കളഞ്ഞു എന്നാണ് കേൾവി. അങ്ങിനെയൊരിക്കൽ ഒരു പടക്കം പൊട്ടിയാണെന്നു പറയപ്പെടുന്നു ആനയുടെ തുമ്പിക്കൈയുടെ തുമ്പ് പൊട്ടിക്കീറി. അതോടെ അവനു മനുഷ്യനോട് പകയായി.
എപ്പോഴോ മുന്നിൽ കാണുന്നവരെ ആക്രമിക്കാനും തുടങ്ങി.രാവെന്നില്ല പകലെന്നില്ലാതെ അവന്റെ വിളയാട്ടം തുടങ്ങി. കുറേപ്പേരെ ചവുട്ടിക്കൊന്നപ്പോൾ ഊരുകാർ അവനൊരു പേരിട്ടു .അതാണ് “കൊലകൊല്ലി”. ചക്കമാടൻ എന്ന സുന്ദരമായ പേര് കൊലകൊല്ലി എന്നായി മാറി. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന ആനപ്പേര് അങ്ങിനെയാണ് പിറന്നത്.

പൊടിയക്കാല വനവാസി സെറ്റില്മെന്റിന്റെ നിത്യ ദുരിതമായി ആ ഒറ്റയാൻ മാറി. പന്ത്രണ്ട് പേരാണ് അവന്റെ നരനായാട്ടിൽ പൊലിഞ്ഞു പോയത്. “കൊലകൊല്ലി” എന്നും പത്രത്താളുകൾ അപഹരിക്കാൻ തുടങ്ങിയപ്പോൾ ഭരണകൂടം ഇടപെട്ടു. തമിഴ്‌നാട്ടിൽ നിന്നും കുങ്കിയാനകളും ആനപിടുത്തത്തിലെ വിദഗ്‌ദ്ധഅംഗവും എത്തി. യൂക്കാലിപ്റ്റസ് മരങ്ങൾ മുറിച്ചു കൂടുണ്ടാക്കി. ഒരുപാട് നാളത്തെ കാത്തിരുപ്പ്. കാറ്റിനെതിരായ ദിശപിടിച്ചു ആനക്ക് പിന്നാലെയുള്ള നിരീക്ഷണം, ഇതിനിടെ നാട്ടിലിറങ്ങി കൊലകൊല്ലി നടത്തുന്ന അതിക്രമങ്ങൾ, നാട്ടിലെ പത്രവാർത്തകൾ കാട്ടിലെ വനവാസികളുടെ പ്രതിഷേധം ഇവയൊക്കെ അരങ്ങു തകർത്തുകൊണ്ടിരുന്നു. ഒടുവിൽ ഒരു ദിവസം തമിഴ്നാട് വനം വകുപ്പിലെ ഡോക്ടർ മനോഹരന്റെ വെടിയേറ്റോടിയ കൊലകൊല്ലി ഉൾക്കാട്ടിൽ മയങ്ങി വീണു. ഇത് തന്നെ തക്കമെന്നു കരുതി വനവകുപ്പും സംഘവും അവന്റെ അടുത്തെത്തി. പക്ഷെ മയക്കു മരുന്നിന്റെ മോഹനിദ്ര വിട്ടുണർന്ന കൊലകൊല്ലി ഉച്ചത്തിൽ ചിന്നം വിളിച്ചു കൊണ്ട് അവിടെ നിന്നും ഓടിപ്പോയി. പേപ്പാറ ഡാമിന്റെ റിസെർവൊയർ നീന്തി കടന്ന് കാടിന്റെ സുരക്ഷിതത്വത്തിലേക്ക് അവൻ ഊളിയിട്ടു.

പക്ഷെ തൊട്ടു പിന്നാലെ വീണ്ടും അവൻ ഊരിലേക്ക് തിരിച്ചെത്തി .അത് അധികൃതർക്ക് ഒരു അവസരമായി. അപ്പോഴേക്കും ഔദ്യോഗിക സംഘം കേരള ഫോറെസ്റ്റ് ഡിപ്പാർട്മെന്റിലെ അരുണ് എന്നൊരു താത്‌കാലിക വാച്ചറെ ആനയെ വെടിവെക്കാൻ പഠിപ്പിച്ചിരുന്നു. കൊലകൊല്ലിയെ തളക്കാനായി ദക്ഷിണേന്ത്യയിലെ ഏറ്റവും മിടുക്കനായ താപ്പാന ആനമല കലീം എത്തി. കൂടെ കപിൽ ദേവ് ,പല്ലവൻ നഞ്ചൻ എന്നീ താപ്പാനകളും. ഇവരെ സഹായിക്കാൻ കേരള വന വകുപ്പിന്റെ സോമൻ എന്ന മിടുക്കനും കൂടി ആയപ്പോൾ കൊലകൊല്ലി ഇക്കുറി പെടും എന്നുറപ്പായി. കുറെ ദിവസം നോക്കി നടന്ന ശേഷം അരുണിനും സംഘത്തിനും കൊലകൊല്ലിയെ തരത്തിനു കിട്ടി. അരുണിന്റെ വെടിയേറ്റ് കൊലകൊല്ലി മയങ്ങി വീണു. ആനമല കലീം എന്ന ഭീമാകാരനായ താപ്പാന കൊലകൊല്ലിയെ കൈകാര്യം ചെയ്തു. ഒടുവിൽ അവനായി നിർമിച്ച താത്കാലിക കാരാഗൃഹത്തിലേക്ക് കൊലകൊല്ലി നടന്നു കയറി.
2006 ജൂണ്ഒന്നിനാണു കൊലകൊല്ലിയെ വനപാലകർ പിടികൂടി ആനക്കൊട്ടിലിൽ അടച്ചത്. പിന്നെ പരിശീലനത്തിന്റെയും മെരുക്കലിന്റെയും നാളുകൾ. പക്ഷെ മനുഷ്യൻ നിശ്ചയിച്ച ബന്ധനത്തിനു കീഴടങ്ങാൻ ആ കരിവീരൻ തയ്യാറല്ലായിരുന്നു. അഗസ്ത്യവനത്തിൽ മദിച്ചു പുളച്ചു നടന്ന അവനു ആ കാരാഗൃഹം പറ്റില്ലായിരുന്നു . ജൂൺ 16 നു മരണത്തിന്റെ സ്വാതന്ത്ര്യത്തിലേക്ക് അവൻ പോയി. അവൻ ചരിഞ്ഞു.

ഇനിയാണ് ആന്റി ക്ലൈമാക്സ്. ജീവിച്ചിരുന്ന കൊലകൊല്ലിയെക്കാൾ ശക്തനായിരുന്നു മരിച്ച കൊലകൊല്ലി.പൊടിയക്കാലാ കോട്ടൂർ നെല്ലിക്കപ്പാറ സെറ്റില്മെന്റുകളിൽ കൊലകൊല്ലി നരനായാട്ട് നടത്തിയ സമയത്ത് ഒന്നുരിയാടുക പോലും ചെയ്യാതിരുന്നവർ ചന്ദ്രഹാസമിളക്കാൻ തുടങ്ങി.കൂട്ടിലായ ആന പതിനാറാം പക്കം ചരിഞ്ഞപ്പോൾ നാട്ടിലാകെ പ്രശ്‌നമായി. ആനക്ക് വെച്ച മയക്കു വെടിയിലെ മരുന്നിന്റെ അളവിനെച്ചൊല്ലിപോലും തർക്കമുണ്ടായി. അന്നേ വരെ കൊലകൊല്ലിയുടെ വില്ലത്തരങ്ങൾ വിളമ്പിയ മാധ്യമങ്ങൾ നിന്ന നിൽപ്പിൽ യു ടേൺ എടുത്തു. കൊലകൊല്ലി എന്ന പേര് ആദ്യമായി സമ്മാനിച്ച വനവാസി സ്ത്രീ ആയ പരപ്പി പോലും കുറ്റപ്പെടുത്തപ്പെട്ടു. ആനയെ വെടി വെക്കാൻ ധൈര്യം കാണിച്ച ഫോറെസ്റ്റ് വാച്ചർ അരുണും മറ്റു ഉദ്യോഗസ്ഥരും പലപ്പോഴും പഴികേട്ടു.

ആ വനമേഖലയിലെ ജനതയെ സംബന്ധിച്ചു ഏതാണ്ട് ഒരു ദശാബ്ദം അവരുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു കൊലകൊല്ലി. എതിരാളിക്കൊരു പോരാളിയായിയാണ് അവർ അവനെ കണ്ടത്. അവനിങ്ങിനെ നാട് നീങ്ങുമെന്ന് വനവാസികളും ഉദ്യോഗസ്ഥരും പ്രതീക്ഷിച്ചില്ല . അതൊരു വല്ലാത്ത അഭിനിവേശമായി മാറി . ഒടുവിൽ കൊലകൊല്ലി അവർക്ക് ഒരു ദൈവമായി മാറി . ആ കരിവീരനെ പേപ്പാറ വനത്തിലെ നെല്ലിക്കാപ്പാറ എന്ന സ്ഥലത്ത് കാണിക്കാർ‌ എന്ന ആദിവാസി സമൂഹത്തിന്‍റെ രീതിയിലാണ് സംസ്കരിച്ചത് . ആ സ്ഥലമിപ്പോൾ കാണിക്കാരുടെ ആരാധനാകേന്ദ്രമായി മാറി. വനവാസികളുടെ ഏതു ചടങ്ങുകൾ തുടങ്ങിയാലും കൊലകൊല്ലിക്ക് പൂജ നിർബന്ധമായി.

കൊലകൊല്ലിയും മാധ്യമങ്ങളും
സാമൂഹ്യ മാധ്യമങ്ങൾ ഇല്ലാതിരുന്ന കാലത്തായിരുന്നു കൊലകൊല്ലിയുടെ വിക്രിയകൾ. 2006 നു മുൻപ്ഏതാണ്ട് അഞ്ചു വർഷത്തോളം ഏതാണ്ട് എല്ലാ മലയാള ദിനപത്രങ്ങളുടെയും തിരുവനന്തപുരം എഡിഷന്റെ മീറ്റർ കണക്കിന് സ്ഥലം അവൻ അപഹരിച്ചു. പരപ്പി എന്ന വനവാസി സ്ത്രീ ഒരു പത്രത്തിന്റെ പ്രാദേശിക ലേഖകനോടും ചില ഫോറെസ്റ്റ്കാരോടും പറഞ്ഞ കൊലകൊല്ലി എന്ന വാക്ക് അവന്റെ പേരായി മാറുകയായിരുന്നു. പിന്നെപ്പിന്നെ കൊലകൊല്ലി പത്രങ്ങളുടെ തിരുവനന്തപുരം എഡിഷന്റെ ഐശ്വര്യമായി മാറുകയായിരുന്നു.എന്നാൽ കൂട്ടിലായ ആന ചരിഞ്ഞതോടെ എതിർ വിഭാഗം മറു വശം പിടിച്ചു. കുറ്റപ്പെടുത്തലുകൾ നിറഞ്ഞ കാലമായിരുന്നു അത്. അങ്ങിനെ താൻ പോലുമറിയാതെ വലിയൊരു മാദ്ധ്യമ വടം വലിക്കും കൊലകൊല്ലി കരണഭൂതനായി.

ഇപ്പോൾ എല്ലാ വർഷവും കൊലകൊല്ലിയെ അടക്കിയ ഇടത്ത് അവന്റെ ചരമ ദിനത്തിൽ പൂജകൾ നടക്കാറുണ്ട്. അഗസ്ത്യ വനത്തിലെ കാണിക്കാരുടെയും മറ്റു വനവാസികളുടെയും സങ്കല്പത്തിൽ അവനൊരു ദൈവമായി മാറി .മറ്റനേകം മലദൈവങ്ങൾക്കൊപ്പം അവർക്കു ആരാധിക്കുവാൻ ഒരാൾ കൂടി.

രഞ്ജിത് ജി കാഞ്ഞിരത്തിൽ

 

വാര്‍ത്തകള്‍ വാട്‌സ്ആപില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക് ചെയ്ത് ഗ്രൂപ്പില്‍ ചേരുക.
Tags: wild elephantanimal attackPREMIUM
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

നാട്ടു നാട്ടുവിനൊപ്പം ചുവടുവച്ച് ‘ടെസ്‌ല’; അവിശ്വസനീയ പ്രകടനമെന്ന് ആരാധകർ

Next Post

ശ്രദ്ധ വാൽക്കർ കൊലക്കേസ്; ആഫ്താബിനെതിരായ വാദം പൂർത്തിയായി

More News from this section

സ്വകാര്യ ബസ്സുകളിൽ വിദ്യാർത്ഥികൾക്ക് കൺസഷൻ കാർഡ് വേണ്ട; സ്‌കൂൾ യൂണിഫോം മതി

സ്വകാര്യ ബസ്സുകളിൽ വിദ്യാർത്ഥികൾക്ക് കൺസഷൻ കാർഡ് വേണ്ട; സ്‌കൂൾ യൂണിഫോം മതി

ഞാൻ ജനിച്ചപ്പോൾ തൊട്ട് ആനയെ കാണുന്ന ഒരാളാണ്; ആനയുടെ മനശാസ്ത്രം എനിക്ക് നന്നായി അറിയാം; എവിടെ കൊണ്ടുവിട്ടാലും അരികൊമ്പൻ തിരിച്ചു വരും : കെ.ബി ഗണേഷ് കുമാർ

ഞാൻ ജനിച്ചപ്പോൾ തൊട്ട് ആനയെ കാണുന്ന ഒരാളാണ്; ആനയുടെ മനശാസ്ത്രം എനിക്ക് നന്നായി അറിയാം; എവിടെ കൊണ്ടുവിട്ടാലും അരികൊമ്പൻ തിരിച്ചു വരും : കെ.ബി ഗണേഷ് കുമാർ

സിൽവർ ലൈൻ: ഹരിത പദ്ധതി എന്ന സർക്കാർ വാദം തെറ്റ്; പദ്ധതിയിൽ പുനർചിന്തനം വേണം

സിൽവർ ലൈൻ: ഹരിത പദ്ധതി എന്ന സർക്കാർ വാദം തെറ്റ്; പദ്ധതിയിൽ പുനർചിന്തനം വേണം

മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി വീട്ടിലേയ്‌ക്ക് മടങ്ങവെ മരിച്ചു

മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി വീട്ടിലേയ്‌ക്ക് മടങ്ങവെ മരിച്ചു

പെൺകുട്ടിയുമായി അടുക്കാൻ താഹിർ പേര് മാറ്റി വിഷ്ണുവായി : ഇന്‍സ്റ്റഗ്രാമിലൂടെ പ്രണയത്തിലായ പെണ്‍കുട്ടിയെ മറൈന്‍ ഡ്രൈവില്‍ വച്ച് പീഡിപ്പിച്ചു; സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു

പെൺകുട്ടിയുമായി അടുക്കാൻ താഹിർ പേര് മാറ്റി വിഷ്ണുവായി : ഇന്‍സ്റ്റഗ്രാമിലൂടെ പ്രണയത്തിലായ പെണ്‍കുട്ടിയെ മറൈന്‍ ഡ്രൈവില്‍ വച്ച് പീഡിപ്പിച്ചു; സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു

‘ എന്റെ മുത്തച്ഛനെ മന്ത്രിയാക്കണം ‘ ; രാഹുൽ ഗാന്ധിയ്‌ക്ക് കത്തെഴുതി കർണാടക കോൺഗ്രസ് നേതാവിന്റെ കൊച്ചുമകൾ

‘ എന്റെ മുത്തച്ഛനെ മന്ത്രിയാക്കണം ‘ ; രാഹുൽ ഗാന്ധിയ്‌ക്ക് കത്തെഴുതി കർണാടക കോൺഗ്രസ് നേതാവിന്റെ കൊച്ചുമകൾ

Load More

Latest News

മഴയിൽ കുതിർന്ന് സ്‌റ്റേഡിയം; കാത്തിരിപ്പ് നീളും; ഐപിഎൽ ഫൈനൽ നാളെ

മഴയിൽ കുതിർന്ന് സ്‌റ്റേഡിയം; കാത്തിരിപ്പ് നീളും; ഐപിഎൽ ഫൈനൽ നാളെ

തലച്ചോറിലെ ചിപ്പ്, മനുഷ്യരിൽ പരീക്ഷണം നടത്താൻ അനുമതി; വാർത്ത പങ്കുവെച്ച് ഇലോൺ മസ്‌ക്ക്

തലച്ചോറിലെ ചിപ്പ്, മനുഷ്യരിൽ പരീക്ഷണം നടത്താൻ അനുമതി; വാർത്ത പങ്കുവെച്ച് ഇലോൺ മസ്‌ക്ക്

അഖില ഭാരതം മുതൽ ചാണക്യൻ വരെ : പാർലമെന്റിൽ അഭിമാനമായി ഇന്ത്യയുടെ പൈതൃക ചിഹ്നങ്ങളും

അഖില ഭാരതം മുതൽ ചാണക്യൻ വരെ : പാർലമെന്റിൽ അഭിമാനമായി ഇന്ത്യയുടെ പൈതൃക ചിഹ്നങ്ങളും

ലുക്കിലല്ല, പെർഫോമൻസിലാണ് കാര്യം! 60 കിലോ പുഷ്പം പോലെയെടുത്ത് 8 വയസുകാരി; വൈറലായി അർഷിയ ഗോസ്വാമി

ലുക്കിലല്ല, പെർഫോമൻസിലാണ് കാര്യം! 60 കിലോ പുഷ്പം പോലെയെടുത്ത് 8 വയസുകാരി; വൈറലായി അർഷിയ ഗോസ്വാമി

‘എന്നും ഞങ്ങൾ തന്നെയാണ് ട്രെൻഡ്, ഇതിന് എന്നാണ് ഒരു എൻഡ്’; ഞങ്ങൾ സന്തുഷ്ടരാണ്; വേർപിരിയൽ വാർത്തയിൽ പ്രതികരിച്ച് മഹാലക്ഷ്മിയും രവീന്ദറും

‘എന്നും ഞങ്ങൾ തന്നെയാണ് ട്രെൻഡ്, ഇതിന് എന്നാണ് ഒരു എൻഡ്’; ഞങ്ങൾ സന്തുഷ്ടരാണ്; വേർപിരിയൽ വാർത്തയിൽ പ്രതികരിച്ച് മഹാലക്ഷ്മിയും രവീന്ദറും

‘ ആ കത്തിന് മോദിജി മറുപടി നൽകാതിരുന്നപ്പോൾ അവഗണിക്കുകയാണെന്ന് കരുതി പക്ഷെ …‘ : മറഞ്ഞിരുന്ന ചെങ്കോല്‍ ചരിത്രം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയ പത്മ സുബ്രഹ്മണ്യം

‘ ആ കത്തിന് മോദിജി മറുപടി നൽകാതിരുന്നപ്പോൾ അവഗണിക്കുകയാണെന്ന് കരുതി പക്ഷെ …‘ : മറഞ്ഞിരുന്ന ചെങ്കോല്‍ ചരിത്രം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയ പത്മ സുബ്രഹ്മണ്യം

ഡൽഹിയിലെ പുതിയ പാർലമെന്റ് മന്ദിരത്തിൽ തീപിടിത്തം

വമ്പൻ വാടക നൽകി പ്രവർത്തിക്കുന്ന ഓഫീസുകൾ സെൻട്രൽ വിസ്തയിലേയ്‌ക്ക് മാറും ; ലാഭിക്കുക വർഷം 1000 കോടി

മകൻ ജയിലിലടക്കപ്പെട്ടപ്പോൾ ഒപ്പം നിന്ന ഞങ്ങളെ നാണം കെടുത്തി , ഇനി നിങ്ങൾ കിംഗ് ഖാനല്ല ; പാർലമെന്റ് മന്ദിരത്തെ പ്രശംസിച്ച ഷാരൂഖ് ഖാനെതിരെ കോൺഗ്രസ് നേതാവ് പൻഖുരി പഥക്

മകൻ ജയിലിലടക്കപ്പെട്ടപ്പോൾ ഒപ്പം നിന്ന ഞങ്ങളെ നാണം കെടുത്തി , ഇനി നിങ്ങൾ കിംഗ് ഖാനല്ല ; പാർലമെന്റ് മന്ദിരത്തെ പ്രശംസിച്ച ഷാരൂഖ് ഖാനെതിരെ കോൺഗ്രസ് നേതാവ് പൻഖുരി പഥക്

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies