മുംബൈ: വലിയ മാറ്റങ്ങളുമായിട്ടായിരിക്കും ഐപിഎൽ 2023 സീസൺ എത്തുന്നത്. ടോസിന് മുമ്പാണ് പ്ലേയിംഗ് ഇലവൻ പട്ടിക ക്യാപ്റ്റൻമാർ തമ്മിൽ കൈമാറിയിരുന്നത് എന്നാൽ പുതിയ നിയമം അനുസരിച്ച് ടോസിന് ശേഷമാകും പേരുകൾ കൈമാറുക. ടോസ് ലഭിക്കുന്നതനുസരിച്ച് ബാറ്റിംഗിനും ബൗളിംഗിനും ഉചിതമായ പ്ലേയിംഗ് ഇലവനെ തിരഞ്ഞെടുത്ത് കളത്തിലിറക്കാൻ ഇതിലൂടെ ടീമുകൾക്ക് സാധിക്കും.
നേരത്തെ ദക്ഷിണാഫ്രിക്ക ട്വൻറി 20 ചാമ്പ്യൻഷിപ്പിൽ ഇത് നടപ്പാക്കിയിരുന്നു. ഇപ്പോൾ ഐപിഎല്ലിലും ഈ മാതൃക അവതരിപ്പിക്കുകയാണ്. ഇത് കൂടാതെ മറ്റു ചില മാറ്റങ്ങളും ഐപിഎൽ നിയമാവലിയിൽ പുതിയതായി ഉൾപ്പെടുത്തിയിട്ടുണ്ട്. നിശ്ചിത സമയത്തിനുള്ളിൽ ഓവറുകൾ പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നീടുള്ള ഓരോ പന്തിനും 30 യാർഡ് സർക്കിളിന് പുറത്ത് നാല് ഫീൽഡർമാരെ മാത്രമേ അനുവദിക്കൂ.
വിക്കറ്റ് കീപ്പറും ഫീൽഡറും അന്യായമായി ചലനങ്ങൾ പന്ത് ഡെഡ് ബോളായി വിധിക്കപ്പെടുകയും എതിർ ടീമിന് 5 പെനാൽറ്റി റൺസ് അനുവദിക്കപ്പെടുകയും ചെയ്യും. സമാനമായി ഫീൽഡർ അന്യായമായി ചലിച്ചാലും പന്ത് ഡെഡ് ബോളാവുകയും അഞ്ച് റൺസ് എതിർ ടീമിന് ലഭിക്കുകയും ചെയ്യും.
Comments