ഇസ്ലാമാബാദ് : ഈ വർഷം ഒക്ടോബർ 5 നാണ് ഇന്ത്യയിൽ ലോകകപ്പ് മത്സരം ആരംഭിക്കുക. 12 വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നത് . ഫൈനൽ നവംബർ 19 ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുമെന്നാണ് സൂചന .
മത്സരത്തിന് മാസങ്ങൾ ഉണ്ടെങ്കിലും , സാധ്യതയുള്ള വിജയികളെയും മികച്ച മത്സരാർത്ഥികളെയും ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരിൽ ആവേശവും കാത്തിരിപ്പും ജ്വലിപ്പിച്ച് ഇന്ത്യയും പാകിസ്താനും തമ്മിൽ ലോകകപ്പ് ഫൈനൽ മുഖാമുഖം കാണുമെന്ന് മുൻ പാകിസ്താൻ സ്പീഡ് താരം ഷൊയ്ബ് അക്തർ പറയുന്നു .
2011 ൽ മൊഹാലിയിൽ നടന്ന ലോകകപ്പിന്റെ സെമിഫൈനലിൽ ഇന്ത്യ-പാക് ടീമുകൾ ഏറ്റുമുട്ടിയിരുനു . ആ മത്സരത്തിൽ, എം എസ് ധോണിയുടെ നേതൃത്വത്തിലുള്ള ടീമാണ് ഫൈനലിൽ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചത്.
എന്നാൽ ഇത്തവണ 2011 ലെ തോൽവിക്ക് പ്രതികാരം ചെയ്യാനുള്ള കഴിവ് പാകിസ്താനുണ്ടെന്നാണ് അക്തർ പറയുന്നത് .”എനിക്ക് ഇന്ത്യയും പാകിസ്താൻ തമ്മിലുള്ള ഫൈനൽ വേണം, അവർ കളിക്കുന്നത് മുംബൈയിലായാലും അഹമ്മദാബാദിലായാലും 2011 ലെ സെമി ഫൈനൽ തോൽവിക്ക് പ്രതികാരം ചെയ്യാൻ ആഗ്രഹിക്കുന്നു),” അക്തർ പറഞ്ഞു.
Comments