ആലപ്പുഴ: ലോക്കല്‍ സെക്രട്ടറിയുടെ എസ്.ഡി.പി.ഐ. ബന്ധത്തെച്ചൊല്ലി ആലപ്പുഴയിലെ സി.പി.എമ്മില്‍ ഉണ്ടായ പൊട്ടിത്തെറി തുടരുന്നു. ചെറിയനാട് സൗത്ത് ലോക്കല്‍ കമ്മിറ്റിയിലെ ചെറുമിക്കാട്, ഓട്ടാ ഫീസ്, ആഞ്ഞിലി ചുവട് ബ്രാഞ്ചുകളിലെ മുഴുവൻ അംഗങ്ങളും രാജി നൽകി
ഈ മാസം ആദ്യം 38 പേർ പാർട്ടി ഏരിയാ ജില്ലാ നേതൃത്വങ്ങൾക്ക് നേരത്തേ രാജി നൽകിയിരുന്നു. പുതുതായി 14 സി പി എം അംഗങ്ങളാണ് പാർട്ടി വിട്ടത്. 15 ന് ജില്ലാ സെക്രട്ടറിക്ക് പ്രവർത്തകർ നേരിട്ട് രാജിക്കത്ത് നൽകി. ലോക്കൽ കമ്മറ്റി സെക്രട്ടറി ഷീദ് മുഹമ്മദിന് SDPI നേതാവുമായി ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം.ലോക്കൽ സെക്രട്ടറി പകൽ സിപിഎമ്മും രാത്രി എസ്ഡിപിഐയുമെന്ന് രാജിവച്ചവർ ആരോപിക്കുന്നു.
ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഷീദ് മുഹമ്മദിനെതിരെയാണ് പരാതി. ലോക്കല്‍ സെക്രട്ടറിയുടെ ബിസിനസ് പങ്കാളി എസ്.ഡി.പി.ഐ. നേതാവാണെന്നാണ് രാജിവെച്ചവരുടെ ആക്ഷേപം.ചെങ്ങന്നൂര്‍ ഏരിയാ കമ്മിറ്റിക്ക് കീഴിലാണ് ചെറിയനാട് സൗത്ത് ലോക്കല്‍ കമ്മിറ്റി. ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ ബിസിനസ് പങ്കാളി എസ്.ഡി.പിഐ. നേതാവാണ് എന്നതിന് പുറമേ, ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ സ്വന്തം വാര്‍ഡില്‍ പോലും എസ്.ഡി.പി.ഐയാണ് വിജയിച്ചതെന്ന ആരോപണവും രാജിവെച്ചവര്‍ ഉന്നയിക്കുന്നു. ഇത് അന്തര്‍ധാരയുടെ ഭാഗമാണെന്നാണെന്നും ഇവര്‍ ആരോപിച്ചു. സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത വര്‍ഗീയ വിരുദ്ധ സദസ്സുകളൊന്നും എല്‍.സി. സെക്രട്ടറി നടത്തിയില്ല. ith പാര്‍ട്ടി പരിശോധിക്കണമെന്ന് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. ഇതില്‍ നടപടിയുണ്ടാവാത്ത പശ്ചാത്തലത്തില്‍ കൂടിയാണ് രാജിയെന്ന് നേതൃത്വത്തിന് നല്കിയ കത്തില്‍ വ്യക്തമാക്കുന്നു. ഷീദ് മുഹമ്മദിനെതിരെ നടപടിയുണ്ടായില്ലെങ്കില്‍ പാര്‍ട്ടിയില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് കത്തില്‍ പറയുന്നു.
സി പിഎമ്മിനെ പോപ്പുലര്‍ ഫ്രണ്ട് എത്രമാത്രം വിഴുങ്ങി വ്യക്തമാക്കുന്നതാണ് ആദ്യം പാര്‍ട്ടിയില്‍ നിന്നു രാജിവച്ചവർ നൽകിയ രാജിക്കത്ത്. ചന്ദനക്കുറി തൊട്ടതിന്റെ പേരില്‍ സഖാക്കളെ വ്യക്തിപരമായി വിമര്‍ശിച്ചയാളാണ് എല്‍സി സെക്രട്ടറി ഷീദ് മുഹമ്മദ്. എന്നാല്‍ അദ്ദേഹത്തിന്റെ അച്ഛന് കൊല്ലകടവ് ടൗണ്‍ ബ്രാഞ്ച് സമ്മേളനത്തിന് മുസ്ലിംകളുട തൊപ്പി വെച്ചാണ് പതാക ഉയർത്തിയത്. ഷീദ് മുഹമ്മദ് അവിടെ സന്നിഹിതനായിരുന്നു. അതിനെ ഷീദ് വിമര്‍ശിച്ചില്ല എന്നും വിശദീകരിക്കുന്ന സിപിഎമ്മിൽ നിന്നു രാജിവച്ച ചെറിയനാട് സൗത്ത് എല്‍സി അംഗവും കൊരണ്ടിപ്പള്ളിശേരി ബ്രാഞ്ച് സെക്രട്ടറിയുമായ ലിജോ ജോയിയുടെ കത്ത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.
Comments