ലക്നൗ : ഭീഷണികളെ അതിജീവിച്ച് സനാതനധർമ്മം സ്വീകരിച്ച് ഹിന്ദു യുവാക്കളെ വിവാഹം കഴിച്ച് മുസ്ലീം യുവതികൾ . ഉത്തർപ്രദേശിൽ നിന്നുള്ള രണ്ട് യുവതികളാണ് ഹിന്ദു യുവാക്കളെ വിവാഹം കഴിച്ചത് . ബറേലി സ്വദേശിനിയായ സൈമ ഹിന്ദുമതം സ്വീകരിച്ച് ശാലിനിയായി മാറുകയും ശരദ് എന്ന യുവാവിനെ വിവാഹം കഴിക്കുകയും ചെയ്തു. ഔറയ്യ ജില്ല സഹബാജ്പൂർ പ്രദേശവാസിയായ ഖുശ്ബു എന്ന യുവതിയും സനാതനധർമ്മം, സ്വീകരിച്ച് ഹിന്ദു യുവാവിനെ വിവാഹം കഴിച്ചു.
ഒട്ടേറെ ഭീഷണികളെ അതിജീവിച്ചാണ് ഇവർ സനാതന ധർമ്മത്തിലേയ്ക്ക് എത്തിയത് . ശാലിനിയും ശരദും വിപിൻ കുമാറും പ്രായപൂർത്തിയായവരും പരസ്പര സമ്മതത്തോടെ വിവാഹം കഴിച്ചവരുമാണ്. അതിന്റെ രേഖകളും ഇവർ പോലീസിനു മുന്നിൽ ഹാജരാക്കി . തനിക്ക് ഹിന്ദുമതത്തിൽ വിശ്വാസമുണ്ടെന്നും ശാലിനി പറഞ്ഞു . തനിക്ക് മുത്വലാഖിനെ ഭയമാണ് . ശരദിനെ കല്യാണം കഴിച്ചാൽ ജീവിതം സുരക്ഷിതമാകും . മുത്വലാഖിന്റെ പേടി പോലും ഉണ്ടാകില്ല- ശാലിനി പറഞ്ഞു .
ഇരുവരുടെയും വീടുകൾ ഗ്രാമത്തിൽ അടുത്തടുത്താണ് . . ഏറെ നാളായി ഇരുവരും പ്രണയത്തിലായിരുന്നുവെങ്കിലും ഇരുവരുടെയും വീട്ടുകാർ വിവാഹത്തിന് എതിരായിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും ക്ഷേത്രത്തിൽ വെച്ച് വിവാഹം കഴിക്കാൻ തീരുമാനിച്ചത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ബറേലി ഭരണകൂടത്തിന്റെയും സുരക്ഷയും ശാലിനി ആവശ്യപ്പെട്ടിട്ടുണ്ട്. തനിക്കും ഭർത്താവിനും എന്തെങ്കിലും സംഭവിച്ചാൽ അതിന് ഉത്തരവാദി തന്റെ അച്ഛനും സഹോദരനും ആയിരിക്കുമെന്നും ശാലിനി പറഞ്ഞു.
വളരെക്കാലമായി ഖുശ്ബു അമനെ വിവാഹം കഴിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു . ഇതിനായി ഇരുവരും വീട്ടുകാരെ വിശ്വസിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും അവർ അനുവദിച്ചില്ല .
തുടർന്നാണ് അമനും ഖുശ്ബുവും ക്ഷേത്രത്തിൽ വച്ച് വിവാഹിതരായത് . ഖുശ്ബുവും, അമനും ഒരുമിച്ചാണ് ജോലി ചെയ്യുന്നത് .എന്റെ വീട്ടുകാർക്ക് ഈ വിവാഹത്തിന് ഒട്ടും സമ്മതമല്ലായിരുന്നുവെന്ന് ഖുശ്ബു പറയുന്നു. എന്നാൽ എംഎൽഎ ഗുഡിയ കതേരിയ ഞങ്ങളെ സഹായിക്കാമെന്ന് അറിയിച്ചിരുന്നു.
എം.എൽ.എ.യുടെ ഉറപ്പിന് ശേഷം ഞങ്ങൾക്ക് കുറച്ച് ആശ്വാസം ലഭിച്ചു . ഇതിന് ശേഷം ഇരുവരുടെയും കുടുംബാംഗങ്ങളുമായി എംഎൽഎ സംസാരിച്ചു. തുടർന്ന് ഞങ്ങളുടെ വീട്ടുകാർ വിവാഹത്തിന് സമ്മതിച്ചു. ഞങ്ങൾ ഹിന്ദു ആചാരപ്രകാരം ഒരു ക്ഷേത്രത്തിൽ വച്ച് വിവാഹം കഴിച്ചു. കല്യാണത്തിനെത്തിയ എംഎൽഎയും ഞങ്ങളെ അനുഗ്രഹിച്ചു – ഖുശ്ബു പറഞ്ഞു .
Comments