ലോക പ്രശ്തമായ റീടെയിൽ ഭക്ഷ്യശൃംഖലയായ മക്‌ഡോണാൾസിൽ ജോലി ചെയ്്തിരുന്നതായി കേന്ദ്രമന്ത്രി സ്മൃത് ഇറാനി. പ്രതിമാസം 1,500 രൂപയ്ക്ക് ജോലി ചെയ്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. മിസ് ഇന്ത്യ മത്സരത്തിന് തനിക്ക് സെലക്ഷൻ ലഭിച്ചിരുന്നു. പക്ഷേ മത്സരത്തിൽ പങ്കെടുക്കുന്നതിന് ഒരു ലക്ഷം രൂപ ആവശ്യമായിരുന്നു. ഈ തുക പിതാവ് നൽകാമെന്ന് അറിയിച്ചു.
എന്നാൽ കുറച്ച് വ്യവസ്ഥയോടെയായിരുന്നു പിതാവ് തുക നൽകാമെന്ന് ഏറ്റത്. ഒരു ലക്ഷം രൂപ കടമായിട്ടായിരിക്കും നൽകുക. അത് പലിശയടക്കം തിരിച്ച് നൽകണം. അതിന് കഴിഞ്ഞില്ലെങ്കിൽ താൻ നിശ്ചയിക്കുന്ന വിവാഹത്തിന് സമ്മതിക്കണമെന്നായിരുന്നു പിതാവിന്റെ വ്യവസ്ഥ. സ്മൃതി ഇറാനിയ്‌ക്ക് ലഭിച്ച സമ്മാനങ്ങൾ വിറ്റ് 60,000 രൂപ തിരികെ നൽകി.
ബാക്കി തുക നൽകുന്നതിനായി നിരവധി ജോലികൾ നോക്കി. പരസ്യങ്ങൾ ചെയ്‌തെങ്കിലും ആവശ്യത്തിന് വരുമാനം ലഭിച്ചിരുന്നില്ലെന്നും സ്മൃതി ഇറാനി പറയുന്നു. ഒടുവിൽ മക്‌ഡോണാൾഡ്‌സിൽ ജോലിയ്‌ക്ക് അപേക്ഷിച്ചു. അവിടെ ക്ലീനിംഗ് ജോലി മാത്രമാണുണ്ടായിരുന്നത്. പ്രതിമാസം 1,500 രൂപയ ആയിരുന്നു ശമ്പളം. ആഴ്ചയിൽ ആറ് ദിവസവും ജോലിയുണ്ടായിരുന്നു. ആഴ്ചയിലെ അവധി ദിനത്തിൽ താൻ ഓഡീഷനുകൾക്കും പോയിരുന്നതായി അവർ വ്യക്തമാക്കി. ഒടുവിൽ തനിക്ക് സ്റ്റാർ പ്ലസ് ഷോയിലെ തുളസിയെന്ന കഥാപാത്രം അവതരിപ്പിക്കാൻ ക്ഷണം ലഭിച്ചിരുന്നതായും സ്മൃതി ഇറാനി ഓർമ്മിക്കുന്നു.
Comments