ന്യൂഡൽഹി: സുവർണ ചതുഷ്കോണ ദേശീയപാതശൃംഖലയുടെ ഒരുഭാഗം ആറുവരിയാക്കി നവീകരിക്കുകയാണെന്ന് വ്യക്തമാക്കി കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. രാജ്യത്തെ പ്രധാന നഗരങ്ങളിലൂടെ കടന്നുപോകുന്ന ദേശീയപാതകളെ ബന്ധിപ്പിക്കുന്ന ഈ ശൃംഖല, ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ദേശീയപാതാശൃംഖലയാണ്.
പശ്ചിമബംഗാൾ, ഒഡീഷ, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന ചണ്ഡീഖോൽ- ഭദ്രക് പാതാഭാഗം നവീകരിക്കുകയാണ് എന്നാണ് പ്രഖ്യാപനം. 5,856 കിലോമീറ്റർ നീളമുള്ള സുവർണ ചതുഷ്കോണം ലോകത്തിലെ ഏറ്റവും നീളമേറിയ ദേശീയപാതകളിൽ അഞ്ചാം സ്ഥാനത്താണ്. ചെന്നൈ, കൊൽക്കത്ത, ഡൽഹി, മുംബൈ ഉൾപ്പെടെയുള്ള നഗരങ്ങളൈയും 12 സംസ്ഥാനങ്ങളെയും ബന്ധിപ്പിക്കുന്നതാണ് സുവർണ ചതുഷ്കോണ ദേശീയപാതാശൃംഖല.
We are currently upgrading 𝘁𝗵𝗲 𝗖𝗵𝗮𝗻𝗱𝗶𝗸𝗵𝗼𝗹𝗲-𝗕𝗵𝗮𝗱𝗿𝗮𝗸 𝘀𝗲𝗰𝘁𝗶𝗼𝗻 𝗼𝗳 𝘁𝗵𝗲 𝗞𝗼𝗹𝗸𝗮𝘁𝗮-𝗖𝗵𝗲𝗻𝗻𝗮𝗶 𝗚𝗼𝗹𝗱𝗲𝗻 𝗤𝘂𝗮𝗱𝗿𝗶𝗹𝗮𝘁𝗲𝗿𝗮𝗹 𝗰𝗼𝗿𝗿𝗶𝗱𝗼𝗿 𝘁𝗼 𝗮 𝘀𝗶𝘅-𝗹𝗮𝗻𝗲 𝗵𝗶𝗴𝗵𝘄𝗮𝘆 𝘄𝗶𝘁𝗵 𝗽𝗮𝘃𝗲𝗱 𝘀𝗵𝗼𝘂𝗹𝗱𝗲𝗿𝘀. This road spans… pic.twitter.com/OKrJ1pGM16
— Nitin Gadkari (@nitin_gadkari) March 31, 2023
പാത നവീകരിക്കുന്നതോടെ കൃഷി, വ്യവസായം, ഖനനം, ടൂറിസം മേഖലകൾക്ക് ഗുണകരമാകുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
മുൻ പ്രധാനമന്ത്രി വാജ്പേയിയുടെ സ്വപ്നപദ്ധതിയായിരുന്നു ഇത്. 1999-ൽ അദ്ദേഹമാണ് ദേശീയപാതാശൃംഖലയ്ക്ക് തറക്കല്ലിട്ടത്. എന്നാൽ ഭൂമി ഏറ്റെടുക്കലിന് താമസം നേരിട്ടതോടെ പദ്ധതി വൈകുകയായിരുന്നു. തുടർന്ന് 2012-ലാണ് പദ്ധതി യാഥാർത്ഥ്യമായത്.
Comments