കൊച്ചി: ഇന്ന് ഓശാന ഞായർ. ഇന്നത്തെ ചടങ്ങുകളോടെ തുടക്കമാകും. ഈസ്റ്ററിന് മുൻപുള്ള ഞായറാഴ്ചയാണ് ഓശാന ഞായറായി ആചരിക്കുന്നത്. യേശുദേവന്റെ ജറുസലം പ്രവേശനത്തെ ജനങ്ങൾ രാജകീയമായി വരവേറ്റതിന്റെ ഓർമ്മ പുതുക്കലാലാണ് ക്രൈസ്തവ സമൂഹം ഓശാന ആചരിക്കുകയാണ്. കുരിശിലേറ്റപ്പെടുന്നത്‌ന് മുൻപ് കഴുതപ്പുറത്തേറി ജറുസലേമിലേക്ക് വന്ന യേശുദേവനെ ജനങ്ങൾ ഒലിവു മരച്ചില്ലകൾ വഴിയിൽ വിരിച്ച്, സ്വീകരിച്ചു. യേശുദേവനെ സാധാരണക്കാരായ ജനങ്ങൾ ദാവീദിന്റെ പുത്രന് ഓശാന’ എന്നു പാടി വരവേറ്റ ബൈബിൾ സംഭവത്തെ അനുസ്മരിക്കുന്നു. ഓശാന ഞായറോട് കൂടി ക്രൈസ്തവ സഭകൾ വിശുദ്ധ വാരാഘോഷത്തിലേക്ക് കടക്കുന്നു.
കേരളത്തിലെ പ്രസിദ്ധമായ ക്രൈസ്തവ ആരാധനായലയങ്ങളിൽ ഇന്ന് പ്രത്യേക ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ്, മാർ ജോർജ് ആലഞ്ചേരി എറണാകുളം സെൻറ് തോമസ് മൗണ്ടിൽ ശുശ്രൂഷകൾക്ക് കാർമികത്വം വഹിക്കും. യാക്കോബായ സഭ മെത്രാപ്പോലീത്തൻ ട്രെസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് എറണാകുളം എളംകുളം സെൻറ് മേരീസ് സുനോറോ പള്ളിയിൽ.
Comments