റായ്പൂർ: ഛത്തീസ്ഗഡിലെ കവാർഡയിൽ വിവാഹസമ്മാനമായി ലഭിച്ച ഹോം തിയറ്ററർ പൊട്ടിത്തെറിച്ച് രണ്ട് പേർ മരിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. യുവതിയുടെ മുൻ കാമുകൻ സർജുവാണ് അറസ്റ്റിലായത്. അപകടത്തിൽ വരനും വരന്റെ സഹോദരനും മരിച്ചിരുന്നു. നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പൊട്ടിത്തെറിച്ച ഹോം തിയേറ്റർ വധുവിന്റെ മുൻ കാമുകനായ സർജുവാണ് സമ്മാനമായി നൽകിയത്.
ഛത്തീസ്ഗഡിലെ കബീർധാം ജില്ലയിലാണ് സംഭവം. കഴിഞ്ഞ ദിവസമായിരുന്നു ഹെമേന്ദ്ര മെരാവി എന്നയാളുടെ വിവാഹം. വിവാഹത്തിന് പിന്നാലെ മെരാവിയും കുടുംബവും തങ്ങൾക്ക് ലഭിച്ച സമ്മാനങ്ങൾ പരിശോധിക്കുകയായിരുന്നു. തുടർന്ന് ലഭിച്ച ഹോ തിയേറ്റർ പ്രവർത്തിപ്പിക്കുന്നതിനായി വൈദ്യുതി കണക്ട് ചെയ്ത ഉടൻ പൊട്ടിത്തെറിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ ഹോം തിയേറ്ററിൽ സ്‌ഫോടക വസ്തുക്കൾ നിറച്ചതായി കണ്ടെത്തി.
അപകടത്തിന് പിന്നാലെ മെരാവി സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. ഇയാളുടെ സഹോദരൻ രാജ്കുമാറിനെ പരിക്കുകളോടെ ആശിപത്രിയിലെത്തിച്ചെങ്കലും രക്ഷിക്കാൻ കഴിഞ്ഞില്ല. ഒന്നര വയസുള്ള കുട്ടി ഉൾപ്പെടെ നാല് പേർ ചികിത്സയിലാണ്.
Comments