ഭുവനേശ്വർ : ഒഡീഷയിൽ ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഒരാൾക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. രമേശ് സ്വയിൻ എന്നയാൾക്കെതിരെയാണ് ഇഡി കേസെടുത്തത്. ഇയാൾ പത്ത് സംസ്ഥാനങ്ങളിൽ നിന്ന് 27 സ്ത്രീകളെ വിവാഹം ചെയ്ത് ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.
2011-ൽ ഹൈദരാബാദിലെ ആളുകളെ കബളിപ്പിച്ച് അവരുടെ മക്കൾക്ക് എംബിബിഎസ് സീറ്റ് വാഗ്ദാനം നൽകി രണ്ട് കോടിയോളം രൂപ ഇയാൾ തട്ടിയെടുത്തിരുന്നു. കൂടാതെ, 2006-ൽ കേരളത്തിലെ 13 ബാങ്കുകളിൽ നിന്നായി 128 വ്യാജ ക്രഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഒരു കോടിയോളം രൂപ തട്ടിയെടുത്തിരുന്നു. ഇയാൾ ഇത്തരത്തിലുള്ള നിരവധി കേസുകളിലെ പ്രതിയാണെന്ന് ഇഡി വ്യക്തമാക്കി. ഒഡീഷയിൽ നടന്ന കേസിൽ സ്വയിന്റെ ഭാര്യമാരിൽ ഒരാളെയും, ഇയാളുടെ രണ്ടാനമ്മയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Comments