ലണ്ടൻ: കാറോണ വൈറസിന്റെ പാർശ്വഫലമായി ഗർഭസ്ഥ ശിശുക്കളിൽ മസ്തിഷ്‌ക ക്ഷതം സംഭവിക്കുന്നതായി വിദഗ്ധ പഠനം. ഓക്‌സ്‌ഫോർഡിൽ മിയാമി സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് വിവരം പുറത്ത് വന്നത്. ഗർഭിണി സ്ത്രീകളിൽ ബാധിക്കുന്ന കൊറോണ വൈറസാണ് പൊക്കിൾകൊടി വഴി കുഞ്ഞുങ്ങളിലേക്ക് വ്യാപിക്കുന്നത് മൂലമാണ് ശിശുക്കളിൽ മസ്തിക്ഷക്ഷതം സംഭവിക്കുന്നതെന്നാണ് പഠനം.
പീഡിയാട്രിക് ജേണലിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, മസ്തിഷ്‌ക ക്ഷതം സംഭവിച്ച കുഞ്ഞുങ്ങൾ കൊറോണ വൈറസ് സ്ഥിരീകരിച്ച സ്ത്രീകളിൽ ജനിച്ചവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വാക്‌സിനുകൾ ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് ഗർഭിണികൾക്ക് വൈറസ് ബാധയുണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു. കുഞ്ഞുങ്ങളുടെ ജനനശേഷം അപസ്മാരം ഉണ്ടാകുകയും വളർച്ചയിൽ കാലതാമസം ഉണ്ടാകുകയും ചെയ്‌തെന്ന് അധികൃതർ അറിയിച്ചു.
മസ്തിഷ്‌ക ക്ഷതം സംഭവിച്ച ഒരു കുഞ്ഞ് ജനിച്ച് മാസങ്ങൾക്കുള്ളിൽ മരിണപ്പെട്ടിരുന്നു. മറ്റൊരു കുഞ്ഞ് ഇപ്പോഴും ആശുപത്രി തീവ്രപരിചരണത്തിൽ തുടരുകയാണെന്നും ഗവേഷകർ പറഞ്ഞു. മരിച്ച കുട്ടിയുടെ പോസ്റ്റ്മാർട്ടത്തിലാണ് തലച്ചോറിൽ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. പഠനത്തെ തുടർന്ന് എല്ലാ ഗർഭിണികളും കൊറോണ വാക്‌സിൻ കർശനമായും സ്വീകരിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
Comments