വട്ടിയൂര്‍ക്കാവ് : ബിവറേജസ് കോര്‍പ്പറേഷനിൽ നിന്ന് ബാങ്കിലടച്ച തുകയില്‍ 10.76 ലക്ഷം രൂപ എത്തിയത് കാട്ടാക്കടയിലുള്ള യുവതിയുടെ അക്കൗണ്ടില്‍. സംഭവം തിരിച്ചറിഞ്ഞ് ബാങ്ക് അധികൃതര്‍ അന്വേഷിച്ചെത്തിയപ്പോള്‍ പണം മുഴുവന്‍ ചെലവഴിച്ചെന്ന് പറഞ്ഞ് യുവതി കൈമലര്‍ത്തി.
സംഭവത്തില്‍ ബാങ്ക് അധികൃതര്‍ വട്ടിയൂര്‍ക്കാവ് പോലീസിനു പരാതി നല്കി. ബിവറേജസ് കോര്‍പ്പറേഷന്റെ നെട്ടയം മുക്കോലയില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജസ് കോര്പ്പറേഷന് മദ്യക്കടയുടെ പണമാണ് നെട്ടയത്തെ പൊതുമേഖലാ ബാങ്ക് ശാഖയില്‍നിന്ന് ആളുമാറി ക്രഡിറ്റ് ചെയ്തത്.
പണം നഷ്ടമായ വിവരം മാര്‍ച്ച് 18-നാണ് ബാങ്ക് അധികൃതര്‍ തിരിച്ചറിഞ്ഞത്. ബാങ്ക് നടത്തിയ പരിശോധനയില്‍ കാട്ടാക്കടയിലുള്ള യുവതിയുടെ ബാങ്ക് അക്കൗണ്ടിലേക്കു പണം പോയതായി കണ്ടെത്തി.ഇതോടെ ഇവരുടെ മേൽവിലാസത്തിൽ എത്തി അന്വേഷിക്കുകയായിരുന്നു. എന്നാൽ പണം മുഴുവൻ ചിലവായി പോയി എന്നായിരുന്നു യുവതി നൽകിയ മറുപടി. പോലീസിനോടും യുവതി ഇത് ആവർത്തിച്ചു . പണം ചെലവഴിച്ചതിനാല്‍ തിരിച്ചുപിടിക്കാന്‍ സാധിച്ചില്ല. തുടര്‍ന്നാണ് പരാതി നല്‍കിയത്. പണം പൂര്‍ണമായും ചെലവഴിച്ചതായാണ് ഇവർ പോലീസിനോടു പറഞ്ഞത്.
Comments