ബെംഗളുരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വന്തം നിലയ്ക്ക് സ്ഥാനാർത്ഥികളെ നിർത്താൻ എൻസിപി. 45 ഓളം സീറ്റുകളിലാണ് പാർട്ടി സ്ഥാനാർത്ഥികളെ നിർത്തുക. കഴിഞ്ഞ ദിവസം മുംബൈയിൽ നടന്ന ദേശീയ നേതൃയോഗത്തിന് ശേഷമാണ് സ്ഥാനാർത്ഥികളെ നിർത്തുന്നതായി എൻസിപി അറിയിച്ചത്.
ദേശീയ പാർട്ടി നഷ്ടമായ എൻസിപിയ്ക്ക് ഓരോ തിരിഞ്ഞെടുപ്പും നിർണായകമാണ്. ഗോവ, മണിപ്പൂർ, മേഘാലയ തിരഞ്ഞെടുപ്പുകലിൽ നേരിട്ട തിരിച്ചടികളാണ് എൻസിപിയ്ക്ക് ദേശീയ പാർട്ടി പദവി നഷ്ടമാകാൻ കാരണമായത്. അതിനാൽ സ്വന്തം നിലയിൽ സ്ഥാനാർത്ഥികളെ നിർത്തി വിജയിപ്പിക്കാനാണ് പാർട്ടി കർണാടകയിൽ ശ്രമിക്കുന്നത്.
കർണാടകയിലെ മഹാരാഷ്ട്രയുമായി അതിർത്തി പങ്കിടുന്ന ബോംബെ കർണാടകയിൽ കാര്യമായ സ്വാധീനം എൻസിപിയ്ക്കുണ്ട്. ഇത്രയും കാലം കോൺഗ്രസായിരുന്നു എൻസിപിയുടെ വോട്ടുകളുടെ ഗുണഭോക്താക്കൾ. എൻസിപി സ്വന്തം സ്ഥാനാർത്ഥികളെ നിർത്തുന്നത് കോൺഗ്രസിന് വലിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.
കഴിഞ്ഞദിവസമായിരുന്നു കോൺഗ്രസ് നേതൃത്വം എൻസിപി അദ്ധ്യക്ഷൻ ശരദ് പാവാറുമായി കൂടിക്കാഴ്ച നടത്തിയത്. കോൺഗ്രസുമായി ഉടലെടുത്ത അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കാൻ ലക്ഷ്യമിട്ടുകൊണ്ടായിരുന്നു യോഗം.
Comments