ഇസ്ലാമാബാദ്: പാകിസ്താൻ തിരഞ്ഞെടുപ്പിൽ സർദാരി മാഫിയയെ പരാജയപ്പെടുത്തുമെന്ന് മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻ. വോട്ടു കൊണ്ട് സർദാരിക്ക് തിരിച്ചടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. പിടിഐ സിന്ധ് ഘടകം നേതാവ് ഖുറം ഷെർ സമാനുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്ക് ശേഷമായിരുന്നു ഇമ്രാന്റെ പരാമർശം.
സിന്ധിലെ ജനങ്ങളെ ബന്ദികളാക്കിയിരിക്കുകയാണ്. അവകാശ ലംഘനങ്ങൾ ഭൂരിഭാഗവും സിന്ധിലാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്നും ഇമ്രാൻ ആരോപിച്ചു. പാർട്ടിയുടെ സിന്ധിലെ പ്രവിശ്യാ അസംബ്ലി അംഗങ്ങളുടെ പ്രവർത്തന മികവിനെ സംബന്ധിച്ചുള്ള റിപ്പോർട്ട് കൂടിക്കാഴ്ചയിൽ സമാൻ ഇമ്രാൻ ഖാന് കൈമാറി.
സിന്ധിൽ പിടിഐ അധികാരം പിടിക്കുമെന്നും സർക്കാർ രൂപീകരിക്കുമെന്നും ഇമ്രാൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സിന്ധിൽ സുതാര്യമായ തിരഞ്ഞെടുപ്പ് നടത്തണമെന്നും ഇമ്രാൻ ഇലക്ഷൻ കമ്മീഷനോട് ആവശ്യപ്പെട്ടു.
Comments