കഴിഞ്ഞ ദിവസം മലയാളികളുടെ പ്രിയനടി നിഖില വിമൽ നടത്തിയ ഒരു പ്രസ്താവനയാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. കണ്ണൂരിലെ മുസ്ലീം സ്ത്രീകൾ കല്യാണ വീടുകളിൽ ഇപ്പോഴും അടുക്കള ഭാഗത്തിരുന്നാണ് ഭക്ഷണം കഴിക്കുന്നതെന്നായിരുന്നു താരത്തിന്റെ വാക്കുകൾ. നിഖിലയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. ഇപ്പോൾ ഈ വിഷയത്തിൽ നിഖിലയിക്ക് പിൻതുണ അറിയിച്ചെത്തിയിരിക്കുകയാണ് നടൻ ഷുക്കൂർ വക്കീൽ.
മുസ്ലീം സ്ത്രീകൾക്ക് എതിരെ മാത്രമേ ഈ വിവേചനം ഉള്ളൂ എന്നാണ് ഷുക്കൂർ വക്കീലിന്റെ പ്രതികരണം. മുസ്ലീങ്ങളല്ലാത്ത സ്ത്രീകൾക്ക് വിവാഹത്തിൽ പങ്കെടുക്കുവാൻ മുൻ വഴി തന്നെ പ്രവേശനം ലഭിക്കാറുണ്ടെന്നും താരം പറഞ്ഞു. ഷുക്കൂർ വക്കീലിന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ധേഹം ഇക്കാര്യം പറഞ്ഞത്.
മുസ്ലീം സ്ത്രീകൾക്ക് എതിരെ മാത്രമല്ലേ ഈ വിവേചനം ഉള്ളൂ ? (സ്വത്ത് അവകാശങ്ങളിൽ ഉള്ളതു പോലെ ). മുസ്ലീങ്ങൾ അല്ലാത്ത സ്ത്രീകൾക്ക് വിവാഹത്തിൽ പങ്കെടുക്കുവാൻ മുൻ വഴി തന്നെ പ്രവേശനം ലഭിക്കാറുണ്ട്. പുരുഷ കേസരികളോടൊപ്പം ഒരേ ടേബിളിൽ മുസ്ലിമീങ്ങളല്ലാത്ത സ്ത്രീകൾ ഒന്നിച്ചു ഭക്ഷണം കഴിക്കുന്ന നിരവധി ദൃശ്യങ്ങൾ വിവാഹ ആൽബങ്ങൾ പരിശോധിച്ചാൽ കാണാം. കല്യാണ പന്തലിൽ നിന്നും എപ്പോഴാണ് ലിംഗ വിവേചനം ഒഴിഞ്ഞു പോവുക.? എന്നായിരുന്നു ഷുക്കൂർ വക്കീലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
ഇപ്പോഴും വിവാഹ വീടുകളിൽ പെണ്ണുങ്ങൾക്ക് ഭക്ഷണം കൊടുക്കുന്നത് അടുക്കള ഭാഗത്താണ്. അതിനായി പ്രത്യേകം പന്തൽ സജ്ജികരിക്കും. ആണുങ്ങളൊക്കെ പുറത്ത് നിന്നും പെണ്ണുങ്ങളൊക്കെ അടുക്കള ഭാഗത്തിരുന്നും കഴിക്കും. ഇപ്പോഴും അതിനൊന്നും ഒരു മാറ്റവും വന്നിട്ടില്ല. ആണുങ്ങൾ പെണ്ണിന്റെ വീട്ടിലാണ് നിക്കാഹ് കഴിഞ്ഞാൽ താമസിക്കുന്നത്. പിന്നെ അവരെ പുതിയാപ്ല എന്നാണ് വിളിക്കുന്നത്. മരിക്കുന്നതുവരെ അവർ പുതിയാപ്ലമാരായിരിക്കും. പുതിയാപ്ല എപ്പോൾ വന്നാലും വലിയ സൽക്കാരമാണ് അവർക്കായി ഒരുക്കുന്നത്. മരിച്ചാൽ പോലും പുതിയാപ്ല മരിച്ചെന്നാണ് പറയുക എന്നായിരുന്നു നിഖിലയുടെ വാക്കുകൾ
Comments