സൂറത്ത്: മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയ കേസിൽ തന്റെ ശിക്ഷ സ്റ്റേ ചെയ്യണമെന്ന രാഹുൽ ഗാന്ധിയുടെ അപ്പീൽ ഹർജി സൂറത്ത് സെഷൻസ് കോടതി തള്ളി. കുറ്റക്കാരനാണെന്ന മജിസ്ട്രേറ്റ് കോടതിയുടെ വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യമാണ് രാഹുൽ കോടതിയിൽ ആവശ്യപ്പെട്ടത്. ജഡ്ജി ആർഎസ് മൊഗേരയാണ് വിശദമായ വാദം കേട്ട ശേഷം ഹർജി തള്ളിയത്.
ഇതോടുകൂടി ലോക്സഭാംഗത്വത്തില്‍ നിന്നുള്ള രാഹുല്‍ ഗാന്ധിയുടെ അയോഗ്യത തുടരും. കേസിൽ രാഹുൽ ഗാന്ധിക്ക് സൂറത്ത് ചീഫ് മജിസ്ട്രേട്ട് കോടതി രണ്ടു വർഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. തുടർന്ന് രാഹുൽ ഗാന്ധിയെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയിരുന്നു. വിധിക്ക് സ്റ്റേ ലഭിക്കാതിരുന്നതിനാൽ ഇനി ഹൈക്കോടതിയെ സമീപിക്കും. ഹൈക്കോടതിയെ സമീപിക്കാനുള്ള തയ്യാറെടുപ്പും രാഹുലിന്റെ അഭിഭാഷക സംഘം നടത്തിയിട്ടുണ്ടെന്നാണ് വിവരം.
ബിജെപി എംഎല്‍എയും മുന്‍ ഗുജറാത്ത് മന്ത്രിയുമായി പൂര്‍ണ്ണേഷ് മോദി നല്കിയ കേസിലായിരുന്നു രാഹുല്‍ ഗാന്ധിയെ ശിക്ഷിച്ചത്. മുപ്പത് ദിവസത്തേക്ക് ശിക്ഷ നടപ്പാക്കരുതെന്നും അതിനുള്ളില്‍ രാഹുലിന് കോടതി വിധിയ്ക്കെതിരെ അപ്പീല്‍ പോകാമെന്നും അന്ന് കോടതി വിധിയില്‍ പറഞ്ഞിരുന്നു. ഇതനുസരിച്ചാണ് രാഹുല്‍ കോടതിവിധി മരവിപ്പിയ്ക്കണമെന്നാവശ്യപ്പെട്ട് സൂറത്ത് സെഷന്‍സ് കോടതിയെ സമീപിച്ചത്.
Comments