യമന്‍: യമനിലെ സനയിൽ റംസാനോട് അനുബന്ധിച്ച് ഓൾഡ് സിറ്റിയിൽ വ്യാപാരികൾ സംഘടിപ്പിച്ച സക്കാത്ത് വിതരണ പരിപാടിയിലെ തിക്കിലും തിരക്കിലും പെട്ട് 78 പേർ മരണപ്പെട്ടു. സംഭവത്തില്‍ നൂറിലധികം ആളുകള്‍ക്ക് പരിക്കേൽക്കുകയും ചെയ്തതായി ഹൂതി ഉദ്യോഗസ്ഥൻ അറിയിച്ചു. ഒരാൾക്ക് 5,000 യെമൻ റിയാൽ അഥവാ ഏകദേശം 750 രൂപ വീതം സംഭാവനയായി നൽകുന്ന സക്കാത്ത് രണ്ട് വ്യാപാരികൾ ചേർന്നാണ് സംഘടിപ്പിച്ചത്.
പ്രാദേശിക അധികാരികളുമായി ഏകോപിപ്പിക്കാതെ ക്രമരഹിതമായി ഫണ്ട് വിതരണം ചെയ്തതാണ് തിരക്ക് കൂടാനുള്ള കാരണമെന്ന് യെമനിലെ ഹൂതി നേതാവ് അബ്ദുൽ ഖാലിഖ് അൽ അഗ്രി കുറ്റപ്പെടുത്തി. റംസാന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് 78-പേർ കൊല്ലപ്പെട്ടിരിക്കുന്നത്.
സർക്കാരിനെത്തിയ ജനങ്ങളുടെ എണ്ണം വർദ്ധിച്ചതിനാൽ നിയന്ത്രിക്കുന്നതിനായി ഹൂതി ഉദ്യോഗസ്ഥർ ആകാശത്തേക്ക് വെടിയുതിർക്കുകയായിരുന്നു. ഇത് വൈദ്യുത കമ്പിയിൽ തട്ടി പൊട്ടിത്തെറിക്കുകയായിരുന്നെന്നാണ് ദൃക്‌സാക്ഷികൾ വ്യക്തമാക്കിയത്. സംഭവത്തിൽ രണ്ട് സംഘാടകരെ കസ്റ്റഡിയിലെടുത്തതായും അന്വേഷണം നടക്കുകയാണെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Comments