കാസർക്കോട്: വികസനത്തിൽ പിന്നിൽ എന്ന പേരുദോഷം മായ്‌ക്കാൻ കാസർക്കോട് ജില്ല. ദേശീയപാത വികസനത്തിൽ സംസ്ഥാനത്ത് ഒന്നാമതെത്തുകയാണ് ജില്ല. ദക്ഷിണേന്ത്യയിലെ ആദ്യ ഒറ്റത്തൂൺ പാലത്തിന്റെ നിർമ്മാണവും അതിവേഗം പുരോഗമിക്കുന്നു.ഒരു കിലോമീറ്ററിലധികം നീളം വരുന്ന പാലം അടുത്ത വർഷം ഏപ്രിൽ പകുതിയോടെ ഗതാഗതത്തിനായി തുറന്നു കൊടുക്കാനാകുമെന്നാണ് കണക്കുകൂട്ടുന്നത്.
മറ്റു ജില്ലകളിൽ പകുതിപോലും ദേശീയപാതയുടെ പ്രവർത്തനങ്ങൾ പൂർത്തിയായിട്ടില്ല. അതോടൊപ്പം നഗരത്തിലെ കറന്തക്കാട് മുതൽ പുതിയ ബസ്സ്റ്റാന്റ് വരെ നീളുന്ന ഒന്നര കിലോമീറ്റർ ദൂരത്തിൽ മേൽപ്പാലം നിർമ്മാണവും പുരോഗമിക്കുന്നു. 29 തൂണുകളിലായി 27 മീറ്റർ വീതയിലാണ് റോഡുപാലത്തിന്റെ നിർമ്മാണം നടക്കുന്നത്. അടുത്ത മാസം അവസാനത്തോടെ കോൺക്രീറ്റാരംഭിച്ച് ഏപ്രിൽ പകുതിയോടെ നിർമ്മാണം പൂർത്തിയാക്കാനാണ് നിലവിലെ തീരുമാനം.
ഒന്നാം റീച്ചായ തലപ്പാടി-ചെങ്കള റീച്ചിൽ നിർമ്മാണം അതിവേഗമാണ് മുന്നേറുന്നത്. ഇതുവരെ 60 ശതമാനത്തോളം പ്രവൃത്തികൾ പൂർത്തിയായിട്ടുണ്ട് കർണാടക അതിർത്തിയായ തലപ്പാടിയിൽ നിന്ന് ആരംഭിച്ച് ചെങ്കളയിൽ അവസാനിക്കുന്നതാണ് ഒന്നാം റീച്ച്. 39 കിലോമീറ്റർ ദൂരമുള്ള ഈ റീച്ചിന്റെ പ്രവൃത്തി 1700 കോടി രൂപ ചെലവിലാണ് നടത്തുന്നത്
Comments