തൃശൂർ: പൂങ്കുന്നം സീതാരാമസ്വാമി ക്ഷേത്രത്തിൽ മൂന്ന് ശ്രീകോവിലുകൾ പണി കഴിപ്പിച്ചത് പൊന്നിൽ. ശ്രീകോവിലിനെ പൊന്നിൽ പൊതിയാനായി ഉപയോഗിച്ചത് 18 കിലോ സ്വർണമായിരുന്നു. നാൽപ്പതോളം തൊഴിലാളികളുടെ ആറ് മാസത്തെ അധ്വാനമാണ് ഇതോടെ പൂർത്തിയായത്. ക്ഷേത്രത്തിലെ സീതാരാമസ്വാമി ശ്രീകോവിൽ, ശിവക്ഷേത്രത്തിലെ ശ്രീകോവിൽ, അയ്യപ്പ ശ്രീകോവിൽ എന്നീ കോവിലുകളാണ് സ്വർണത്തിൽ പൊതിഞ്ഞത്. 24 കാരറ്റ് സ്വർണമാണ് ഇതിനായി ഉപയോഗിച്ചത്.
ഏക ക്ഷേത്രമെന്ന പ്രത്യേകത ഇതോടെ സീതാരാമസ്വാമി ക്ഷേത്രത്തിന് സ്വന്തമായി. കല്യാൺ ജൂവലേഴ്‌സ് ആണ് സ്വർണരഥം സമ്മാനിച്ചത്. ശ്രീരാമനെയും സീതയെയും ഒരേ ശ്രീകോവിലിൽ പ്രതിഷ്ഠിച്ചുവെന്ന പ്രത്യേകതയും ഇവിടുണ്ട്. കേരളത്തിലെ ഏറ്റവും ഉയരമുള്ള ഹനുമാൻ പ്രതിമയുള്ള ക്ഷേത്രമെന്ന ബഹുമതിയും കൂടി എത്തിയതോടെ ക്ഷേത്രത്തിന്റെ പ്രാധാന്യം വർദ്ധിച്ചിരിക്കുകയാണ്.
ജില്ലയിൽ രഥോത്സവം നടക്കുന്ന ഏക ക്ഷേത്രവും ഇതുതന്നെയാണ്. ടി എസ് കല്യാണരാമൻ, ടിഎസ് പട്ടാഭിരാമൻ, ടിഎസ് രാമകൃഷ്ണൻ, മൂർത്തി എന്നിവരുടെ വലിയൊരു അദ്ധ്വാനത്തിന്റെ ഭാഗമാണ് ക്ഷേത്രം സമീപകാലത്തായി കൈവരിച്ച ഉയർച്ച. ശിവക്ഷേത്രത്തിൽ കർപ്പൂരാദി കലശം 27-ന് നടക്കും.
Comments