തൃശൂർ: വൈകിട്ടും രാത്രിയും വിവാഹം നടത്താം എന്ന അനുമതി ഭക്തർക്ക് കൂടുതൽ അനുഗ്രഹമാകുന്നു. ഗുരുവായൂരിൽ ഇനി വൈകുന്നേരങ്ങളിലും രാത്രികാലങ്ങളിലും വിവാഹിതരാകാം എന്ന ദേവസ്വം ഭരണസമിതിയുടെ തീരുമാനമാണ് ഭക്തർക്ക് ആശ്വാസമായിരിക്കുന്നത്. തീരുമാനത്തിന് അനുസൃതമായി ഇന്നലെ വൈകിട്ട് അഞ്ചിന് ക്ഷേത്ര നടയിലെ കല്യാണ മണ്ഡപത്തിലാണ് വിവാഹം നടന്നത്. ഇരിങ്ങാലക്കുട മാപ്രാണം സ്വദേശിയായ യുവാവും മലപ്പുറം സ്വഗദേശിനിയായ യുവതിയും തമ്മിലുള്ള വിവാഹമാണ് ബന്ധുക്കളുടെ സാന്നിധ്യത്തിൽ നടന്നത്.
വിവാഹം നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തിയത് ദേവസ്വം ഭരണസമിതിയായിരുന്നു. വിവാഹ മണ്ഡപത്തിൽ നെയ് വിളക്ക്, തുളസിമാല, ആചാര്യനായി കോയ്മ, നാദസ്വരം എന്നിവയെല്ലാം ഒരുക്കിയിരുന്നു രാത്രി വിവാഹം നടത്താൻ താൽപ്പര്യമുള്ളവർക്ക് അതിനുള്ള സൗകര്യം ഒരുക്കാൻ കഴിഞ്ഞ ഡിസംബറിലാണ് ദേവസ്വം തീരുമാനിച്ചിരുന്നത്.
ഇപ്പോൾ പുലർച്ചെ അഞ്ച് മുതൽ ഉച്ചകഴിഞ്ഞ് നട അടയ്ക്കുന്നത് വരെയാണ് ക്ഷേത്രത്തിൽ വിവാഹങ്ങൾ നടക്കാറുള്ളത്. എന്നാൽ നാല് പതിറ്റാണ്ട് മുൻപ് വരെ ക്ഷേത്രത്തിൽ രാത്രിയിലും വിവാഹം നടന്നിരുന്നു. രാത്രിയിൽ വിവാഹം നടക്കുന്നത് പുനരാരംഭിക്കണം എന്ന ആവശ്യം പരിഗണിച്ചാണ് ദേവസ്വം തീരുമാനം എടുത്തിരിക്കുന്നത്.
Comments