കോഴിക്കോട്: സ്‌നേഹത്തിന്റെ കോഴിക്കോടൻ ഭാഷ സംസാരിച്ച മാമുക്കോയ ഇനി ഓർമ. ഇന്ന് മൂന്ന് മണി മുതൽ കോഴിക്കോട് ടൗൺ ഹാളിൽ പൊതു ദർശനം. തുടർന്ന് രാത്രി പത്ത് മണിയോടെ സ്വവസതിയിലേക്ക് കൊണ്ടുപോകും. സംസ്‌കാരം നാളെ 10 മണിയ്‌ക്ക് കണ്ണംപറമ്പ് ഖബർസ്ഥാനിൽ നടക്കും.
ബുധനാഴ്ച ഉച്ചയ്‌ക്ക് 1.05-ഓടെയായിരുന്നു അന്ത്യം. ഹൃദയഘാതവും തലച്ചോറിലുണ്ടായ രക്തസ്രാവവുമാണ് മരണകാരണം. മലപ്പുറം കാളികാവിൽ ഫുട്‌ബോൾ മത്സരം ഉദ്ഘാടനം ചെയ്യുന്നതിനിടെ കുഴഞ്ഞു വീണതിന് പിന്നാലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുർന്ന് നില വഷളയാതോടെ കോഴിക്കോട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
1979-ൽ നിലമ്പൂർ ബാലൻ സംവിധാനം ചെയ്ത ‘അന്യരുടെ ഭൂമി’ എന്ന ചിത്രത്തിലൂടെയാണ് സിനിമാ ജീവിതത്തിലേക്ക് കടന്നുവരുന്നത്. സത്യൻ അന്തിക്കാട് ചിത്രങ്ങളിലൂടെ ജനപ്രീതിയാർജ്ജിച്ച മാമുക്കോയ ഹാസ്യനടൻ എന്ന നിലയിൽ പേരെടുത്തെങ്കിലും പെരുമഴക്കാലം എന്ന ചിത്രത്തിലൂടെ ഹാസ്യം മാത്രമല്ല തനിക്ക വഴങ്ങുന്നതെന്ന് തെളിയിച്ചു.
Comments