കോഴിക്കോട്: തളി സ്വാതന്ത്ര്യ സുവർണ്ണ ജൂബിലി ഹാളിന്റെ പേര് മാറ്റലുമായി ബന്ധപ്പെട്ട് സർവ്വകക്ഷി യോഗം ചേർന്നു. കോർപ്പറേഷൻ മേയർ ബീനാ ഫിലിപ്പിന്റെ നേതൃത്വത്തിൽ ചേർന്ന സർവ്വകക്ഷി യോഗം ബിജെപി ബഹിഷ്‌കരിച്ചു. പേരുമാറ്റലിലൂടെ അനാവശ്യ വിവാദം സൃഷ്ടിക്കാനാണ് കോർപ്പറേഷൻ ശ്രമിക്കുന്നതെന്ന് ആരോപിച്ചുകൊണ്ടായിരുന്നു ബിജെപിയുടെ ബഹിഷ്‌കരണം.
തളി പൈതൃക സംരക്ഷണ സമിതി ഭാരവാഹികളേയും സാമൂതിരി രാജകുടുംബത്തേയും സർവ്വകക്ഷി യോഗത്തിലേക്ക് ക്ഷണിക്കാത്തതിൽ ബിജെപി ശക്തമായി പ്രതിഷേധിച്ചു. തുടർന്ന് പ്രതിഷേധ സൂചകമായി ബിജെപി പ്രതിനിധികൾ ഇറങ്ങിപോകുകയായിരുന്നു. എന്നാൽ ബിജെപി ഒഴികെ എല്ലാ പാർട്ടികളും കോർപ്പറേഷന്റെ തീരുമാനത്തെ അംഗീകരിച്ച സാഹചര്യത്തിൽ പേരുമാറ്റവുമായി മുന്നോട്ടുപോകുകയാണെന്ന് മേയർ അറിയിച്ചു.
തളി ക്ഷേത്ര നഗരത്തെ തകർക്കാനുള്ള നീക്കങ്ങൾക്കെതിരെ തളിയിലെ നാട്ടുകാർ പ്രക്ഷോഭവുമായി രംഗത്തുവന്നിരുന്നു. തളി പൈതൃകത്തെ തകർക്കരുതെന്ന് ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു. തളിയുടെ പൈതൃകത്തെയും സ്വാതന്ത്ര്യ സമരസ്മൃതികളെയും ഇല്ലാതാക്കാനുള്ള നീക്കത്തിനെതിരെയാണ് ബഹുജനങ്ങൾ ഒത്തു ചേർന്നത്. തളി ക്ഷേത്രപരിസരത്ത് ചേർന്ന സമ്മേളനത്തിൽ സാമൂതിരി രാജാവിന്റെ പ്രതിനിധികളും സാംസ്‌കാരിക നായകന്മാരും സാമുദായിക സംഘടനാ നേതാക്കളും തളി ദേവസ്വമടക്കം വിവിധ ക്ഷേത്രസമിതി ഭാരവാഹികളും പങ്കെടുത്തിരുന്നു.
തളി ശിവക്ഷേത്രത്തിന്റെ പ്രദേശങ്ങളായ കണ്ടംകുളം ജൂബിലി ഹാൾ, പാർക്ക് തുടങ്ങിയവയ്‌ക്ക് ഇസ്ലാമീക പേര് നൽകാനാണ് കോർപ്പറേഷന്റെ തീരുമാനം. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസാണ് ഇതിന് പിന്നിലെന്നാണ് ആരോപണം ഉയരുന്നത്. ഗൂഗിൾ മാപ്പിലടക്കം പേര് തളി ക്ഷേത്രപ്രദേശത്തിന്റെ മാറ്റിയിരിക്കുകയാണ്. മർക്കസ്സുദ്ദവ എന്നാണ് നിലവിൽ ഗൂഗിൾ മാപ്പിൽ തിരയുമ്പോൾ ലഭിക്കുന്നത്. ജൂബിലി ഹാളിന് മുഹമ്മദ് അബ്ദുറഹ്‌മാൻ സാഹിബ് മെമ്മോറിയൽ ഹാൾ എന്നും സമീപത്തെ പാർക്കിന് നൗഷാദ് പാർക്കും എന്നാണ് പേര് മാറ്റുന്നത്.
ജൂബിലി ഹാളിന്റെ പേര് നിലനിർത്തണമെന്നും മുൻ കൗൺസിലറായ കൃഷ്ണയ്യരുടെ പേര് പാർക്കിന് നൽകണമെന്നും തളി പ്രദേശത്തിന് നൽകിയിരിക്കുന്ന മർക്കസ്സുദ്ദവ എന്ന പേര് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് സമീപവാസികൾ മുന്നോട്ട് വന്നിട്ടും കോർപ്പറേഷൻ നിലപാട് മാറ്റില്ലെന്ന് വാശിയിലാണ്. ഇതേ തുടർന്ന് തളി പൈതൃക സംരക്ഷണ സമിതി കോർപ്പറേഷന് നിവേദനം നൽകിയി. ഇതിന് പിന്നിൽ മന്ത്രിയും ഡെപ്യൂട്ടി മേയറുമാണെന്നാണ് പ്രദേസവാസികൾ പറയുന്നത്. ക്ഷേത്ര പ്രദേശത്തെ പേര് മാറ്റൽ ഇതിനോടകം വലിയ വിവാദങ്ങൾ വഴിവെച്ചിരിക്കുന്നത്.
Comments