ദ കേരള സ്റ്റോറിയ്ക്കെതിരെ ഉയരുന്ന വിമർശനങ്ങളിൽ പ്രതികരണവുമായി നായിക അദാ ശർമ. ദ കേരള സ്റ്റോറി ഒരു മതത്തിനും എതിരല്ല. സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും വിൽക്കുകയും മയക്കുമരുന്ന് നൽകുകയും ബലമായി ഗർഭം ധരിപ്പിക്കുകയും ചെയ്യുന്ന ഭീകരവാദ സംഘടനകൾക്കെതിരെയാണ് സിനിമ സംസാരിക്കുന്നതെന്ന് അവർ വ്യക്തമാക്കി. ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നതിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിൽ കോടിക്കണക്കിന് ആളുകളാണ് കണ്ടത്. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി അദാ ശർമ എത്തുന്നത്. ട്വിറ്ററിലൂടെയായിരുന്നു നടിയുടെ പ്രതികരണം.
. #TheKeralaStory isn't about, elections , agenda, religion vs religion.. it is about something much bigger. LIFE and DEATH ! It is about Terrorism vs Humanity. Calling it propaganda is covering up the story of each girl whose life was destroyed 💔 pic.twitter.com/T4fkBRGB9D
— Adah Sharma (@adah_sharma) April 29, 2023
ജനങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും അവർ പറഞ്ഞു. ഇതുവരെ ഇത്രയും വലിയ പിന്തുണ ലഭിച്ചിട്ടില്ല. സന്ദേശം അയച്ച എല്ലാവർക്കും നന്ദി. റിയലിസ്റ്റിക് സിനിമയാണെന്ന് പലരും അഭിപ്രായപ്പെടുന്നതിൽ സന്തോഷമുണ്ടെന്നും അദാ ശർമ പറഞ്ഞു. എന്നാൽ സിനിമയ്ക്കെതിരെ ചിലർ രംഗത്തെത്തിയിട്ടുണ്ട്. സിനിമ കണ്ടാൽ ഇവരുടെ മനസ് മാറിയേക്കാമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദാ ശർമ കുറിച്ചു. പെൺകുട്ടികളെ മയക്കുമരുന്ന് നൽകിയും മനസ് മാറ്റിയും ബലാത്സംഗം ചെയ്തും ബർഭിണിയാക്കിയും മനുഷ്യക്കടത്ത് നടത്തുകയാണ്. അവരെ ചാവേറുകളാക്കിയും മാറ്റുന്നു. ഈ ഭീകരവാദത്തിനെയാണ് സിനിമയിൽ എതിർക്കുന്നത്.
തന്റെ അമ്മയും മുത്തശ്ശിയും മലയാളികളാണ്. പാലക്കാട് സ്വദേശികളാണ്. അച്ഛൻ തമിഴ്നാട്ടിൽ നിന്നാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് താൻ മുത്തശ്ശിയുമായി മലയാളത്തിൽ സംസാരിക്കുന്നുവെന്നും അവർ അറിയിച്ചു.
ലൗ ജിഹാദിന്റെ കുരുക്കിൽ പെട്ട ഐഎസ്ഐഎസ്സിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട പെൺകുട്ടികളുടെ കുടുംബാംഗങ്ങളുടെയും നിർബന്ധിത മതപരിവർത്തനത്തിന് വിധേയമായി പിന്നീട് സ്വധർമ്മത്തിലേക്ക് തിരിച്ചെത്തിയ പെൺകുട്ടികളുടെയും ജീവിതാനുഭവത്തിലൂടെയാണ് കേരള സ്റ്റോറി സിനിമയാക്കുന്നത്.
ഇസ്ലാമിക ഭീകരവാദത്തിന്റെ ക്രൂരമായ മുഖം തുറന്നു കാട്ടുന്ന കേരള സ്റ്റോറിയെ കേരളത്തിൽ ഇടതു വലത് മുന്നണികൾ ഒരേപോലെ എതിർക്കുമ്പോൾ സിനിമ മുന്നോട്ട് വെക്കുന്ന പ്രമേയം ജനങ്ങൾ ഏറ്റെടുത്തു എന്നാണ് യൂട്യൂബിലെ ട്രെയിലർ വീഡിയോയുടെ കാഴ്ചക്കാരുടെ എണ്ണം സൂചിപ്പിക്കുന്നത്. രണ്ടുദിവസം കൊണ്ട് ഒരുകോടിക്ക് മുകളിലാളുകളാണ് ട്രെയിലർ കണ്ടത്.















