ന്യൂഡൽഹി : ഹരിയാനയിൽ നിന്ന് ആരംഭിച്ച ബേഠി ബച്ചാവോ, ബേഠി പഠാവോ മൻ എന്ന പ്രചരണം മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പരമാർശിച്ചു. പ്രചരണത്തിന്റെ ഭാഗമായി സെൽഫി വിത്ത് ഡോട്ടർ ക്യാമ്പെയിൻ വളരെയധികം സ്വാധീനിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് ലിംഗാനുപാതവും മെച്ചപ്പെട്ടതായി അദ്ദേഹം വ്യക്തമാക്കി.
ഒരാളുടെ ജീവിതത്തിൽ ഒരു മകൾ ഉണ്ടായിരിക്കേണ്ട പ്രധാന്യം ആളുകളെ തിരിച്ചറിയുക എന്നതായിരുന്നു ക്യാമ്പെയിനിലൂടെ ലക്ഷ്യം വയ്‌ക്കുന്നത്. കൂടാതെ, സംസ്ഥാനത്തെ പ്രചരണത്തിന്റെ ഭാഗമായി ലിംഗാനുപാതത്തെക്കുറിച്ച് ചർച്ചകൾ നടത്തിയിരുന്നു. ബേഠി ബച്ചാവോ ബേഠി പഠാവോ എന്ന ആശയത്തിലൂടെ സെൽഫി വിത്ത് ഡോട്ടർ ക്യാമ്പെയിൻ ആഗോളതലത്തിൽ പോലും വിജയകരമാണെന്നും അദ്ദേഹം പറഞ്ഞു. സെൽഫി വിത്ത് ഡോട്ടർ ക്യാമ്പെയിൻ തന്നെ ഏറെ സ്വാധാനീച്ചതായി ഹരിയാന സ്വദേശിയായ സുനിൽ ജഗ്ലാൻ പറഞ്ഞതായും പ്രധാനമന്ത്രി വ്യക്തമാക്കി.
പ്രധാനമന്ത്രി മോദിയുടെ പ്രതിമാസ റേഡിയോ പരിപാടി ഏപ്രിൽ 30-ന് 100 എപ്പിസോഡുകൾ പൂർത്തിയാക്കി. രാജ്യത്തിലുടനീളം രാവിലെ 1 മണിക്ക് പ്രക്ഷേപണം ചെയ്തത്. 2014 ഒക്ടോബർ 3-നാണ് മൻ കി ബാത്ത് പരിപാടി ആരംഭിച്ചത്. എല്ലാ മാസവും അവസാന ഞായറാഴ്ചകളിലാണ് റേഡിയോ പരിപാടി പ്രക്ഷേപണം ചെയ്യുന്നത്
Comments