ടിപ്പുവിന്റെ യഥാർത്ഥ കഥ ചിത്രമാകുന്നു. ടിപ്പു മതഭ്രാന്തനായ സുൽത്താന്റെ കഥ എന്നാണ് സിനിമയുടെ ടൈറ്റിൽ തന്നെ പറയുന്നത്. ബ്രിട്ടീഷുകാരോട് ധീരമായി പോരാടിയ സ്വാതന്ത്ര്യ സമര സേനാനിയായാണ് ടിപ്പുവിനെ ചിത്രീകരിക്കുന്നത്്. ചരിത്ര പാഠപുസ്തകങ്ങളും ടിപ്പുവിന്റെ അപദാനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നു എന്നാൽ ടിപ്പുവിന്റെ ഭരണത്തിന് കീഴിലെ ജിഹാദിന്റെ കഥ അധികമാർക്കും അറിയില്ല. പ്രശസ്ത എഴുത്തുകാരനായ രജത് സേത്തിയുടെ സൂക്ഷ്മമായ ഗവേഷണത്തിന് ശേഷമാണ് ടിപ്പുവിന്റെ യഥാർത്ഥ കഥ ചിത്രമാകുന്നത്. ചിത്രത്തിന്റെ പോസ്റ്ററിൽ പോലും ടിപ്പുവിന്റെ മുഖം കരിപുരട്ടിയ നിലയിലാണ്. പോസ്റ്റർ പുറത്തിറങ്ങിയത് മുതൽ സമൂഹമാദ്ധ്യമങ്ങളിൽ വലിയ പിന്തുണയാണ് ലഭിക്കുന്നത്.
‘ടിപ്പു സുൽത്താന്റെ യഥാർത്ഥ യാഥാർത്ഥ്യം അറിഞ്ഞപ്പോൾ താൻ ഞെട്ടിപ്പോയി. എന്റെ സിനിമകൾ സത്യത്തിനുവേണ്ടി നിലകൊള്ളുന്നതാണ്. ടിപ്പു സുൽത്താൻ ഒരു സ്വേച്ഛാധിപതിയാണ് ഇത് ജനങ്ങൾക്ക് അറിയാം. സത്യം പറഞ്ഞാൽ സുൽത്താൻ എന്ന് വിളിക്കപ്പെടാൻ പോലും ടിപ്പു അർഹനല്ല, ഭാവിതലമുറയ്‌ക്കുവേണ്ടി ടിപ്പുവിന്റെ ഇരുണ്ട വശം തുറന്നുകാട്ടാൻ താൻ ആഗ്രഹിക്കുന്നു. സംവിധായകൻ പവൻ ശർമ്മ പറഞ്ഞു.
‘ടിപ്പുവിനെ കുറിച്ച് സ്‌കൂളിൽ പഠിപ്പിക്കുന്നത് തീർത്തും തെറ്റായ വിവരങ്ങളാണ്. മതഭ്രാന്തനായ ഒരു രാജാവാണ് ടിപ്പു. യാഥാർത്ഥ്യം അറിയുന്നതിൽ ഞാൻ ഞെട്ടിപ്പോയി. ടിപ്പു മറ്റു മതസ്ഥരെ ഇസ്ലാം മതത്തിലേക്ക് നിർബന്ധിച്ച് മതപരിവർത്തനം നടത്തുകയും ക്ഷേത്രങ്ങളും പള്ളികളും നശിപ്പിക്കുകയും ചെയ്തു. ടിപ്പുവിന്റെ ഇസ്ലാമിക മതഭ്രാന്ത് പിതാവ് ഹൈദരാലിയുടേതിനെക്കാൾ വളരെ ഭീകരമായിരുന്നു.
ചരിത്രം പലരുടെയും സ്വേച്ഛാധിപത്യത്തെ അവഗണിച്ചെന്ന് രജത് സേത്തി പറഞ്ഞു, ടിപ്പു അത്തരത്തിലുള്ള ഒരു ചരിത്രപുരുഷനാണ്, അദ്ദേഹത്തിന്റെ ക്രൂരതകൾ നമ്മുടെ പാഠപുസ്തകങ്ങളിൽ ഭംഗിയായി മറച്ചുവെച്ചു. ചരിത്രം മാത്രമല്ല, സിനിമകൾ, തിയേറ്ററുകൾ മുതലായവ ടിപ്പുവിന്റെ യാഥാർത്ഥ്യത്തെ അവഗണിച്ചു. ടിപ്പുവിന്റെ വിവരണങ്ങളിൽ ഒരു തിരുത്തൽ ആരംഭിക്കാനുള്ള എളിയ ശ്രമമാണ് ഈ സിനിമയെന്നും അദ്ദേഹം പറഞ്ഞു. ഇറോസ് ഇന്റർനാഷണലിന്റെ പിന്തുണയോടെ, ഫിലിംസും സന്ദീപ് സിംഗും പവൻ ശർമ്മയും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രജത് സേഥിയാണ് ഗവേഷണം നടത്തി കഥ വികസിപ്പിച്ചത്. ഹിന്ദി, കന്നഡ, തമിഴ് തെലുങ്ക്, മലയാളം ഭാഷകളിൽ ചിത്രം പുറത്തിറങ്ങും.















