കേരളാ സ്റ്റോറി സിനിമ കേരളത്തിന്റെ യഥാർത്ഥ കഥയല്ല. ദ്യഷ്ടാന്തങ്ങളില്ലാത്ത വിജയത്തിന്റെയും ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുകയും ചെയ്ത് കഥയാണ് കേരളത്തിന്റേത് എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി സീതാറാം യെച്ചൂരി. മാനവ വികസന സൂചികകളിൽ ഇന്ത്യയിൽ മറ്റൊരു സംസ്ഥാനവും കേരളത്തോളം വരില്ല. അത്രയ്‌ക്ക് ഉയരത്തിലാണ് അത്. പല മാനവ വികസന സൂചികകളിലും കേരളം വിദേശ രാജ്യങ്ങളെ പോലും കടത്തിവെട്ടിയിട്ടുണ്ട്.
മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്താൽ കേരളത്തിലെ ജനജീവിതം വളരെ നല്ല നിലയിലാണെന്നും കേരളത്തിന്റെ യഥാർത്ഥ കഥ അതാണെന്നും അദ്ദേഹം പറഞ്ഞു. സിനിമ പറയുന്ന കഥ എന്താണെന്ന് തനിക്കറിയില്ല. ലൗജിഹാദാണ് വിഷയമെങ്കിൽ അത് കേരളത്തിന്റെ കഥയുമായി യാതൊരു ബന്ധവുമില്ല. ലൗ ജിഹാദ് എന്നൊരു സംഭവമില്ല അങ്ങനെയൊന്നില്ല. സുപ്രീംകോടതി പറഞ്ഞിട്ടുണ്ട് അദ്ദേഹം പറഞ്ഞു.
ഇതുപോലൊരു സിനിമയായയിരുന്നു കശ്മീർ ഫൈയൽസ്. ഇത്തരം സിനിമകൾക്ക് രാഷ്‌ട്രീയ ലക്ഷ്യമാണ് ഉള്ളത്. സമാധാന അന്തരീക്ഷം തകർക്കാനെ ഇത് കൊണ്ട് സാധിക്കു. അല്ലാതെ ഇവയ്‌ക്ക് യാഥാർത്ഥ്യവുമായി ഒരു ബന്ധവുമില്ല. ഇത്തരം സിനിമകളെയും രാഷ്‌ട്രീയത്തെയും കേരളത്തിലെ ജനങ്ങൾ തള്ളിക്കളയുമെന്ന് ഉറപ്പാണ്. സാങ്കൽപ്പിക സിനിമയാണ് ഇത്. സംസ്‌കാരത്തെയും കാഴ്ചാനുഭവത്തെയോ സിനിമ നൽകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments