തിരുവനന്തപുരം: എഐ കാമറ വിഷയത്തില്‍ മുഖ്യമന്ത്രിക്ക് ഒന്നും ഒളിക്കാനില്ലെങ്കില്‍ അന്വേഷണം കേന്ദ്ര ഏജന്‍സികളെ ഏല്‍പ്പിക്കണമെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്. അഴിമതി സംബന്ധിച്ച വിവരങ്ങൾ എല്ലാം പുറത്തുവന്നു കഴിഞ്ഞു. എന്നാൽ, മുഖ്യമന്ത്രി വസ്തുതകളെ കുറിച്ച് പ്രതികരിക്കാതെ മാസ് ഡയലോഗുകൾ പറയുക മാത്രമാണ് ചെയ്യുന്നതെന്നും വി. മുരളീധരൻ ചൂണ്ടിക്കാട്ടി.
താനൊഴിച്ച് മറ്റാരും അഴിമതി കാണിക്കരുത്, എല്ലാ അഴിമതിയും താൻ തന്നെ കാണിക്കാം എന്നതാണ് മുഖ്യമന്ത്രിയുടെ നിലപാട്. സ്വര്‍ണക്കടത്ത് മുതല്‍ എഐ വരെ എല്ലാത്തിലും സകല ക്രമക്കേടുകളും പുറത്തുവന്നു. ഒരു മുഖ്യമന്ത്രിക്കെതിരെ ഇത്രയധികം അഴിമതിയാരോപണം ഉയരുന്നത് ചരിത്രത്തില്‍ തന്നെ ആദ്യമാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
സാങ്കേതിക വിദഗ്ധർ കെ.പി.പി നമ്പ്യാർ മുൻകൈ എടുത്ത് സ്ഥാപിച്ചതാണ് കെൽട്രോൺ. ഈ കെൽട്രോണിന്റെ വിശ്വാസ്യതയാണ് വിവാദത്തിലൂടെ തകർന്നത്. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ അടുപ്പക്കാരും വലിയ കൊള്ളയാണ് നടത്തുന്നതെന്നും വിജിലൻസ് അന്വേഷണം കുറ്റവാളികളെ സംരക്ഷിക്കാൻ വേണ്ടി മാത്രമാണെന്നും
വി. മുരളീധരൻ പറഞ്ഞു.
Comments