കേരള സ്റ്റോറി പുറത്ത് കൊണ്ടുവന്നത് മൂടിവെച്ച സത്യങ്ങളെന്ന് സിനിമതാരവും ദേശീയ വനിതാ കമ്മീഷൻ അംഗവുമായ ഖുശ്ബു സുന്ദർ. കേരള സ്റ്റോറി നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നവർ സത്യത്തെ ഭയപ്പെടുന്നവരാണ്. സത്യം എല്ലാവരും മനസ്സിലാക്കുമെന്ന് പേടിയാണ് ഇവരെ അലട്ടുന്നത്. ജനങ്ങൾ തീരുമാനിക്കട്ടെ സിനിമ കാണണോ വേണ്ടയോ എന്ന കാര്യം. മറ്റുള്ളർ കാണരുതെന്ന് പറയാൻ നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നവർക്ക് എന്ത് അധികാരമാണുള്ളത് ഖുശ്ബു ചോദിക്കുന്നു. തമിഴ്‌നാട് സർക്കാർ മുടന്തൻ ന്യായങ്ങളാണ് പറയുന്നത്. ഇത് കൊണ്ടുതന്നെ സിനിമ നിർബന്ധമായും കാണമെന്ന് ജനങ്ങൾക്ക് മനസ്സിലായി ഖുശ്ബു ട്വീറ്റർ സന്ദേശത്തിൽ പറയുന്നു.
Wonder what scares those who are fighting to ban #TheKeralaStory . The blatantly told truth or the fear of realising of being part of the truth, unknowingly & silently for years. Let people decide what they want to watch. You cannot decide for others. TN govt gives lame reasons…
— KhushbuSundar (@khushsundar) May 8, 2023
മത മൗലിക വാദികളുടെ ഭീഷണിയെ തുടർന്ന് തമിഴനാട്ടിൽ കേരളാ സ്റ്റോറി പ്രദർശനം നിർത്തി. വളരെ കുറച്ച് തീയറ്ററുകളിലായിരുന്നു സിനിമ പ്രദർശിപ്പിച്ചിരുന്നത് എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ പ്രദർശനം പൂർണ്ണമായും തമിഴ്‌നാട്ടിൽ നിർത്തിയിരിക്കുകയാണ്. എന്നാൽ ഇത് തമിഴ്‌നാട് സർക്കാരിന്റെ പ്രീണന രാഷ്‌ട്രീയത്തിന്റെ ഭാഗമായാണ് ചിത്രത്തിന്റെ പ്രദർശനത്തിന് തടയിടാനുള്ള കാരണമെന്നും ആരോപണം ഉയരുന്നുണ്ട്.
കേരള സ്റ്റോറിയെ പിന്തുണച്ച് പ്രശസ്ത ബോളിവുഡ് നടി ശബാന ആസ്മിയും രംഗത്ത് വന്നു. സിനിമ നിരോധിക്കണമെന്ന ആവശ്യം ഭരണഘടന വിരുദ്ധമാണ്. ഫിലീം സെൻസർ ബോർഡ് അംഗീകരിച്ച് സിനിമ നിരോധിക്കമമെന്ന് ആവശ്യപ്പെടുന്നത് നിയമ വിരുദ്ധമാണ്. അതിനുള്ള അധികാരം ആർക്കുമില്ല, ശബാന നയം വ്യക്തമാക്കി.















