കൊൽക്കത്ത: രാമനവമിയോടനുബന്ധിച്ച് പശ്ചിമ ബംഗാളിൽ നടന്ന അക്രമങ്ങളിൽ ആറ് പുതിയ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്ത് ദേശീയ അന്വേഷണ ഏജൻസി(എൻഐഎ). സ്ഫോടകവസ്തു നിയമപ്രകാരമാണ് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മാർച്ച് 30-ന് രാമനവമി ഘോഷയാത്രയ്‌ക്കിടെ ബംഗാളിലെ ഹൗറയിലും ഹൂഗ്ലിയിലുമടക്കം നിരവധി സ്ഥലങ്ങളിൽ അക്രമവും തീവെപ്പും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. തീവ്ര ഇസ്ലാമിസ്റ്റുകൾ രാമനവി ഘോഷയാത്രയ്‌ക്ക് നേരെ അക്രമം അഴിച്ചു വിടുകയായിരുന്നു.
കേസിലെ എല്ലാ ഡയറികളും ഏറ്റെടുക്കാനും അറസ്റ്റിലായ എല്ലാ പ്രതികളെയും പശ്ചിമ ബംഗാൾ പോലീസിൽ നിന്ന് കൈമാറാനും നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക കോടതിയിൽ എൻഐഎ ഹർജി സമർപ്പിച്ചു. രാമനവമി അക്രമക്കേസിന്റെ അന്വേഷണ ചുമതല എൻഐഎ ഏറ്റെടുക്കാൻ കൊൽക്കത്ത ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
കൽക്കട്ട ഹൈക്കോടതിയുടെ ഉത്തരവിന് അനുസൃതമായാണ്, അക്രമ കേസിൽ കേന്ദ്ര അന്വേഷണ ഏജൻസി ആറ് പുതിയ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തത്. പശ്ചിമ ബംഗാളിലെ ഹൗറ, ഹൂഗ്ലി, നോർത്ത് ദിനാജ്പൂർ എന്നീ മൂന്ന് ജില്ലകളിൽ രാമനവമി റാലിക്കിടെയും ശേഷവും അക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
Comments