ഭുവനേശ്വർ: മുഖം മിനുക്കാനൊരുങ്ങി ഒഡീഷയിലെ പുരി റെയിൽവേ സ്റ്റേഷൻ. സംസ്ഥാനത്തിന്റെ സംസ്കാരം പ്രതിഫലിക്കുന്ന തരത്തിലാണ് റെയിൽവേ സ്റ്റേഷൻ പുനർ നിർമ്മിക്കുന്നത്.
റെയിൽവേ സ്റ്റേഷന്റെ മോഡൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്.
എല്ലാ ആധുനിക യാത്രസൗകര്യങ്ങളോടും കൂടിയ ലോകോത്തര നിലവാരത്തിലുള്ള റെയിൽവേ സ്റ്റേഷനാകും പുരിയിൽ ഉയരുക. ഇതിൽ ഒഡീഷയുടെ ചരിത്രവും സംസ്കാരവും പൈതൃകവും ഉയർത്തി കാണിക്കുന്നുണ്ട്
.വിദേശ സഞ്ചാരികളെ ആകർഷിക്കാൻ കൂടി വേണ്ടിയാണ് റെയിൽവേ സ്റ്റേഷൻ പുനർനിർമ്മിക്കുന്നത്.
സഞ്ചാരികൾ അധികവും ഒഡീഷയുടെ മണ്ണിലെത്തുന്നത് ക്ഷേത്രദർശനത്തിനാണ്. ചരിത്രപ്രധാന്യമുള്ള നിരവധി ക്ഷേത്രങ്ങളാണ് ഇവിടെയുള്ളത്. അതുകൊണ്ട് തന്നെ ക്ഷേത്രങ്ങളുടെ മാതൃകയിൽ നിന്ന പ്രചോദനം ഉൾക്കൊണ്ടാകും റെയിൽവേ സ്റ്റേഷനും വിശ്രമ കേന്ദ്രവും നിർമ്മിക്കുക.
പുനർനിർമ്മാണത്തിനായി 161.5 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. പുതിയ കെട്ടിടം, എയർ കൺകോഴ്സ്, പ്ലാറ്റ്ഫോമുകളുടെ നവീകരണം, പ്ലാറ്റഫോം ഷെൽട്ടറുകൾ, ഏരിയ, ഫുഡ് കോർട്ട്, ഷോപ്പിംഗ് ഏരിയ, മാലിന്യ സംസ്കരണം എന്നിവയാണ് പുതിയതായി വരുന്ന ആധുനിക സൗകര്യങ്ങൾ. റെയിൽവേ സ്റ്റേഷനുള്ളിൽ തന്നെ ഖര, ദ്രാവക മാലിന്യങ്ങൾ സംസ്കരിക്കാനുള്ള സൗകര്യമുണ്ടാകും.
Comments