കാഠ്മണ്ഡു: ഇന്ത്യൻ പർവതാരോഹകയ്‌ക്ക് എവറസ്റ്റ് കൊടുമുടിയിൽ ദാരുണാന്ത്യം. പേസ് മേക്കർ വെച്ച് എവറസ്റ്റ് കൊടുമുടി കീഴടക്കുന്ന ആദ്യ ഏഷ്യൻ വനിത എന്ന റെക്കോർഡ് സ്വന്തമാക്കാൻ ശ്രമിക്കുന്നതിനിടെയാണ് 59-കാരിയായ സൂസാൻ ലിയോപോൾഡിന ജീസസ് മരണത്തിന് കീഴടങ്ങിയത്.
മൗണ്ട് എവറസ്റ്റിലെ ബേസ് ക്യാമ്പിൽ പരീശിലനം നടത്തുന്നതിനിടെ ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെടുകയായിരുന്നു. തുടർന്ന് പർവതാരോഹകയെ സോലുഖുംബു ജില്ലയിലെ ലുക്ല ടൗണിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന ആരോഗ്യസ്ഥിതി വഷളാവുകയും മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്ന് നേപ്പാൾ ടൂറിസം വകുപ്പ് ഡയറക്ടർ അറിയിച്ചു.
8,848.86 മീറ്റർ ഉയരമുള്ള എവറസ്റ്റ് കീഴടക്കുകയെന്നത് സൂസാന്റെ ഏറെ കാലമായുള്ള സ്വപനം ആയിരുന്നു. കൊടുമുടി കയറുന്നതിനുള്ള ഫീസ് നേരത്തെ അടച്ചിരുന്നു ഇവർ. ആരോഗ്യസ്ഥിതി മോശമാണെന്നും സാഹസത്തിന് ഒരുങ്ങരുതെന്നും സുഹൃത്തുക്കൾ പറഞ്ഞിരുന്നു. എന്നാൽ സൂസാൻ സ്വപ്‌നത്തിനൊപ്പം സഞ്ചരിക്കുകയായിരുന്നു. ദൗത്യത്തിന്റെ ആദ്യഘട്ടത്തിൽ ഏറെ ഉത്സാഹത്തോടെയായിരുന്നു സൂസാന്റെ യാത്ര. എന്നാൽ പിന്നീട് ശ്വാസം തടസം അനുഭവപ്പെടുകയും 250 മീറ്റർ പോലും നീങ്ങാൻ മണിക്കൂറുകൾ പോലും എടുക്കുന്ന സാഹചര്യമുണ്ടായി. എന്നിരുന്നാലും പേസ്‌മേക്കർ ഉപയോഗിച്ച് എവറസ്റ്റ് കീഴടക്കുന്ന ആദ്യ ഏഷ്യൻ വനിതയെന്ന റെക്കോർഡിനായി പൊരുതുന്നതിനിടെയാണ് മരണം കവർന്നത്.
Comments