തിരുവനന്തപുരം: ബിജെപി സംഘടിപ്പിച്ച രാപ്പകൽ സമരത്തിൽ മാതൃകപരമായ നടപടിയുമായി വി.മുരളീധരൻ. പ്രസംഗത്തിനിടെ സമയം കൃത്യം പത്തുമണി കടന്നപ്പോൾ മന്ത്രി മൈക്ക് ഓഫ് ചെയ്ത് മാറ്റിവെച്ചാണ് അദ്ദേഹം മാതൃകയായത്. സർക്കാരിന്റെ രണ്ടാം വാർഷികത്തിൽ സംഘടിപ്പിച്ച സമരത്തിലായിരുന്നു മുരളീധരന്റെ മാതൃകാപരമായ നടപടി.
ഉച്ചഭാഷിണി നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്നതിനാൽ തുടർന്ന് മൈക്കില്ലാതെ അഭിസംബോധനയാകാമെന്ന നിലപാടിലായിരുന്നു കേന്ദ്രമന്ത്രി. മുദ്രാവാക്യം വിളിച്ചാണ് പ്രവർത്തകർ തീരുമാനത്തെ വരവേറ്റത്. രണ്ടാം പിണറായി വിജയൻ സർക്കാർ കേരളം കണ്ട ഏറ്റവും വലിയ ദുരന്തമാണെന്ന് സമരം ഉദ്ഘാടനം ചെയ്ത കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു.ആദ്യ കമ്യൂണിസ്റ്റ് സർക്കാരിനെ തിരഞ്ഞെടുത്ത കേരള ജനത ആ തെറ്റ് തിരുത്തിയപോലെ ഈ തെറ്റും തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിന്റെ രണ്ടാം വാർഷികദിനമായ ഇന്ന് കരിദിനമായാണ് ബിജെപി ആചരിച്ചത്. സർക്കാരിന്റെ ജനദ്രോഹ അഴിമതി ഭരണത്തിൽ പ്രതിഷേധിച്ചാണ് രാപ്പകൽ സമരം നടത്തിയത്. സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ ലക്ഷ്യമിട്ടാണ് സമരം നടത്തിയത്.
Comments